കേരളം

'സഭ്യതയുടെ എല്ലാ അതിരുകളും കടന്നു'; കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കെതിരെ അസഭ്യവര്‍ഷം; നിയമനടപടി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് ഇന്ന് പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമായി. ഓണ്‍ലൈന്‍ വഴിയായിരുന്നു പഠനം. ഒന്നു മുതല്‍ പ്ലസ്ടു വരെയുളള വിദ്യാര്‍ഥികള്‍ക്ക് വിവിധ സമയക്രമത്തിലായിരുന്നു ക്ലാസുകള്‍ സജ്ജീകരിച്ചിരുന്നത്. വിക്ടേഴ്‌സ് ചാനല്‍ വഴി ഓണ്‍ലൈനിലൂടെയായിരുന്നു ക്ലാസുകള്‍. കോവിഡ് പശ്ചാത്തലത്തില്‍ വ്യത്യസ്ത പഠനരീതി അവലംബിച്ചായിരുന്നു ക്ലാസുകള്‍. എന്നാല്‍ ഈ ക്ലാസുകളെയും സൈബിറടത്തില്‍ ആളുകള്‍ വെറുതെ വിട്ടില്ല. ഇത്തരത്തക്കാര്‍ക്കെതിരെ കര്‍ശനനിയമനടപടി സ്വീകരിക്കുമെന്ന് കൈറ്റ് വിക്ടേഴ്‌സ് സിഇഒ കെ അന്‍വര്‍ സാദത്ത് അറിയിച്ചു.

കൊച്ചുകുട്ടികള്‍ക്ക് കാണുന്നതിനായി 'ഫസ്റ്റ് ബെല്ലില്‍ ' അവതരിപ്പിച്ച വീഡിയോകള്‍ പോലും സഭ്യതയുടെ എല്ലാ അതിരുകളും കടന്ന് ( നിര്‍ദ്ദോശമായ ട്രോളുകള്‍ക്കപ്പുറം) സൈബറിടത്തില്‍ ചിലര്‍ അവതരിപ്പിക്കുന്നത് കണ്ടു. ഇത് അത്യന്തം വേദനാജനകമാണ്. ഇതിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോവുമെന്ന് അന്‍വര്‍ സാദത്ത് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി