കേരളം

കൂട്ടുകാരോടു വഴക്കിട്ടു റോഡിലിറങ്ങിയ മുന്ന് വയസ്സുകാരി ന‌‌ടന്നത് ഒന്നര കിലോമീറ്ററോളം, ഒടുവിൽ പൊലീസ് സുരക്ഷയിൽ അമ്മയുടെ കരങ്ങളിലേക്ക്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കളിക്കുന്നതിനിടെ കൂട്ടുകാരോടു വഴക്കിട്ടു റോഡിലേക്കിറങ്ങിയ മുന്ന് വയസ്സുകാരിയെ പൊലീസും നാട്ടുകാരും ചേർന്ന് അമ്മയ്ക്കരികിലെത്തിച്ചു. റോഡിലൂടെ ഒന്നരക്കിലോമീറ്ററോളം നടന്ന കുട്ടി കോവിഡ് ക്വാറന്റീൻ നിരീക്ഷണ ഡ്യൂട്ടിയിലായിരുന്ന തൃക്കാക്കര പൊലീസ് ഉദ്യോ​ഗസ്ഥന്റെ ശ്രദ്ധയിൽപ്പെട്ടതാണ് രക്ഷയായത്. ഒഡീഷ സ്വദേശിനിയാണു കുഞ്ഞിന്റെ അമ്മയെന്നു കണ്ടെത്തിയതിനെത്തുടർന്ന് ഇവരെ വിവരമറിയിച്ച് കുഞ്ഞിനെ ഏൽപ്പിക്കുകയായിരുന്നു.

റോഡിലേക്കിറങ്ങിയ കുഞ്ഞിനെ കണ്ട നാട്ടുകാരിൽ ചിലർ കാര്യങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഈ സമയത്താണ് എഎസ്ഐ കെ ശിവകുമാർ ബൈക്കിൽ ആ വഴി വന്നത്. കുഞ്ഞ് ഏതാനും വാക്കുകൾ പറഞ്ഞപ്പോൾ മലയാളിയല്ലെന്നു ബോധ്യമായി. ശിവകുമാർ വിവരമറിയിച്ചതനുസരിച്ചു തൃക്കാക്കര പൊലീസെത്തി കുഞ്ഞിനെ സ്റ്റേഷനിലേക്കു കൊണ്ടുപോയി. കളിപ്പാട്ടങ്ങളും പലഹാരങ്ങളും നൽകി കുഞ്ഞിന്റെ സുരക്ഷ ഉറപ്പാക്കിയ പൊലീസ് ഉദ്യോ​ഗസ്ഥർ രക്ഷിതാക്കളെ കണ്ടെത്താൻ ശ്രമം തുടർന്നു.

ഒടുവിൽ തുതിയൂർ ആദർശ റോഡിൽ വീടു നിർമാണത്തിനെത്തിയ ഒഡീഷ സ്വദേശിനിയാണു കുഞ്ഞിന്റെ അമ്മയെന്നു കണ്ടെത്തി. കുഞ്ഞിനെ കാണാതായ വിവരം ഇവർ അറിഞ്ഞിരുന്നില്ല.  സ്റ്റേഷനിലെത്തിയ അമ്മ കുഞ്ഞിനെ ഏറ്റുവാങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി