കേരളം

ഗള്‍ഫില്‍നിന്നു വരുന്നവര്‍ക്കു മാത്രം എന്തിന് സര്‍ട്ടിഫിക്കറ്റ്? പ്രവാസികളോടുള്ള സര്‍ക്കാര്‍ നിലപാട് മനുഷ്യത്വരഹിതം: ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തേക്കു വരുന്ന പ്രവാസികള്‍ക്ക് കോവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നടപടി മനുഷ്യത്വരഹിതമെന്ന് പ്രതിപക്ഷ  നേതാവ് രമേശ് ചെന്നിത്തല. ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികളോടു വിവേചന പൂര്‍ണമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

രോഗമുള്ളവരെയും ഇല്ലാത്തവരെയും ഒരേ വിമാനത്തില്‍ കൊണ്ടുവരാന്‍ ആവില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതിനായാണ് കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. എന്നാല്‍ കേന്ദ്രത്തിന് അയച്ച കത്തില്‍ ഗള്‍ഫ് രാജ്യങ്ങളെ മാത്രമാണ് പരാമര്‍ശിച്ചിരിക്കുന്നത്. മറ്റു രാജ്യങ്ങളില്‍നിന്നു വരുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലേയെന്ന് ചെന്നിത്തല ചോദിച്ചു. ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികളോട് സര്‍ക്കാര്‍ വിവേചനം കാണിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

ടെസ്റ്റ് നടത്തി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന സര്‍ക്കാര്‍ നിലപാട് പ്രായോഗികമല്ല. പലയിടത്തും ടെസ്റ്റിനു സൗകര്യമില്ല. സര്‍ക്കാര്‍ പറയുന്ന റാപ്പിഡ് ടെസ്റ്റ് പല ഗള്‍ഫ് രാജ്യങ്ങളിലും നടത്തുന്നില്ല. ടെസ്റ്റ് നടത്തി പോസിറ്റിവ് ആയവരെ ഒരു രാജ്യവും യാത്ര ചെയ്യാന്‍ അനുവദിക്കില്ല. പിന്നെ എങ്ങനെയാണ് അവര്‍ സംസ്ഥാനത്തേക്കു വരിക? സ്വന്തം നാട്ടിലേക്കു വരാന്‍ ആഗ്രഹിക്കുന്നവരെ തടയുന്നതാണ് സര്‍ക്കാര്‍ നിലപാട്.

ആഭ്യന്തര വിമാനങ്ങള്‍ വഴി രോഗവ്യാപനം തീവ്രമായ സ്ഥലങ്ങളില്‍നിന്ന് കേരളത്തിലേക്ക് ആളുകള്‍ വരുന്നുണ്ട്. ട്രെയിന്‍ സര്‍വീസും നടക്കുന്നുണ്ട്. ഇവര്‍ക്കൊന്നും സര്‍ട്ടിഫിക്കറ്റ് വേണ്ട. വിമാനങ്ങളില്‍ വരുന്ന പ്രവാസികള്‍ക്കു മാത്രം സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നതിന്  എന്താണ് അടിസ്ഥാനം? കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പ്രവാസികളെ കൈയൊഴിയുകയാണ്. ഇതു വഞ്ചനയാണെന്ന് ചെന്നിത്തല ആരോപിച്ചു. പ്രവാസികളെ നാട്ടിലേക്കു തിരികെ എത്തിക്കാന്‍ നോര്‍ക്കയോ ലോക കേരള സഭയോ ഒന്നും ചെയ്തില്ലെന്ന് ചെന്നിത്തല പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

'' ഞങ്ങള്‍ക്കിഷ്ടം കറുപ്പ്, നീല, ചുവപ്പ്. നീല ആകാശം. ഞങ്ങളുടെ ചുവന്ന മണ്ണ്. ഞങ്ങളുടെ കറുപ്പ്''

ഒരു കോടി രൂപ തിരിച്ചടയ്ക്കാന്‍ സിപിഎം;ബാങ്ക് അധികൃതരുമായി എംഎം വര്‍ഗീസ് ചര്‍ച്ച നടത്തി

നവകേരള ബസ് ഇനി ഗരുഡ പ്രീമിയം; ഞായറാഴ്ച മുതൽ സര്‍വീസ് ആരംഭിക്കും