കേരളം

സമരങ്ങളില്‍ 10 ലധികം ആളുകള്‍ പങ്കെടുക്കരുത്, സര്‍ക്കാര്‍ പരിപാടികളില്‍ 20 പേര്‍, ആശുപത്രികളില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക് ; തലസ്ഥാനത്ത് നിയന്ത്രണം കടുപ്പിച്ച് സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. ആശുപത്രികളില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ആശുപത്രികളില്‍ കൂട്ടിരിപ്പിന് ഒരാളെ മാത്രമേ അനുവദിക്കൂവെന്നും തിരുവനന്തപുരത്ത് എംപിമാരും എംഎല്‍എമാരും പങ്കെടുത്ത കോവിഡ് അവലോകനയോഗത്തിന് ശേഷം മന്ത്രി അറിയിച്ചു.

സമരങ്ങളില്‍ 10 പേരിലധികം പങ്കെടുക്കരുത്. സര്‍ക്കാര്‍ പരിപാടികളില്‍ 20 പേര്‍ മാത്രമേ പങ്കെടുക്കാവൂ. എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളോടും സര്‍ക്കാര്‍ പരിപാടികളില്‍ 20 ല്‍താഴെ ആളുകളെ മാത്രമേ പങ്കെടുപ്പിക്കാന്‍ പാടുള്ളൂവെന്ന് യോഗം ആവശ്യപ്പെട്ടു. നഗരത്തിലെയും ഗ്രാമങ്ങളിലെയും ചന്തകള്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ. ജില്ലയിലെ അതിര്‍ത്തികളില്‍ നിയന്ത്രണം കര്‍ശനമാക്കും.

ഓട്ടോ-ടാക്‌സി യാത്രക്കാര്‍ ഡ്രൈവറുടെ പേരും വണ്ടി നമ്പറും സൂക്ഷിക്കണം. ബ്രേക്ക് ദ ചെയിന്‍ ക്യാംപെയ്ന്‍ ജില്ലയില്‍ കൂടുതല്‍ ശക്തമാക്കും. മാസ്‌കും സാമൂഹിക അകലവും ഉറപ്പാക്കും. തദ്ദേശ സ്ഥാപന പ്രതിനിധികളുമായി നാളെ വീഡിയോ കോണ്‍ഫറന്‍സ് നടത്തും. നിയന്ത്രണങ്ങള്‍ പാലിക്കാത്ത നഗരത്തിലെ കടകള്‍ അടപ്പിക്കും.

മരണ ചടങ്ങില്‍ 20 പേരിലും വിവാഹത്തില്‍ 50 പേരിലും അധികം ആളുകള്‍ പങ്കെടുക്കരുത്. മാതൃകയെന്നോണം എംപിമാരും എംഎല്‍എമാരും അത്തരം ചടങ്ങുകളില്‍ നിന്നും വിട്ടുനില്‍ക്കും. പഞ്ചായത്ത് തലത്തില്‍ മിനിമം ഒരു ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ സെന്റര്‍ എങ്കിലും തുടങ്ങാന്‍ തീരുമാനിച്ചു. പഞ്ചായത്ത് വാര്‍ഡുതല കര്‍മസമിതി ശക്തമാക്കാനും തീരുമാനിച്ചതായി മന്ത്രി കടംകപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ

കനത്ത മഴ, ബ്രസീലില്‍ വെള്ളപ്പൊക്കം; പ്രളയക്കെടുതിയില്‍ 56 മരണം