കേരളം

ബാങ്കിലും സ്‌കൂളിലും പെട്രാള്‍ പമ്പിലും പച്ചക്കറിക്കടയിലും കല്യാണവീട്ടിലും പോയി; തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച ആളുടെ റൂട്ട്മാപ്പ് സങ്കീര്‍ണം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച വിഎസ്എസ് സി ജീവനക്കാരന്റെ സമ്പര്‍ക്കപ്പട്ടിക വിപുലം. റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു. ഉറവിടം വ്യക്തമല്ല. സുഹൃത്തിന്റെ ഗൃഹപ്രവേശത്തില്‍ പങ്കെടുത്തു. ബാങ്കിലും സ്‌കൂളിലും നിരവധി കടകളിലും പോയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ഇയാള്‍്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ സഞ്ചരിച്ച സ്ഥലങ്ങളുമായി ബന്ധപ്പെട്ട് കൂടുതലായി എന്തെങ്കിലും അറിയിക്കുവാന്‍ ഉണ്ടെങ്കില്‍ 1077, 9188610100 എന്ന ഫോണ്‍ നമ്പറുകളില്‍ അടിയന്തിരമായി അറിയിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

അതസയം തലസ്ഥാനത്തെ കോവിഡ് വ്യാപനത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. നഗരം ഇപ്പോള്‍ അടച്ചിടേണ്ട സാഹചര്യമില്ലെന്നും എന്നാല്‍ തലസ്ഥാന നഗരവാസികള്‍ സര്‍ക്കാര്‍ പറയുന്നത് അനുസരിക്കണമെന്നും മന്ത്രി പറഞ്ഞു.

കോവിഡ് ബാധിച്ച വിഎസ്എസ്ഇ ജീവനക്കാരന്‍ വൈദ്യുതി ബില്ലടയ്ക്കാനും കല്യാണ വീട്ടിലും പോയത് ഏറെ ദൗര്‍ഭാഗ്യകരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഏറ്റവും ഭീകരമായി തോന്നിയത് കോവിഡ് ബാധിതന്‍ കല്യാണ വീട്ടില്‍ പോയതാണെന്നും മന്ത്രി. മകനോ മകളോ ഒക്കെയാണ് അടുത്ത ബന്ധുവെന്ന് പറയുന്നത്. അതിന് അപ്പുറമുള്ള വിവാഹങ്ങള്‍ക്കൊന്നും ഈ സാഹചര്യത്തില്‍ നമ്മള്‍ പോകേണ്ടതില്ല. ഈ സാഹചര്യത്തെക്കുറിച്ച് ഗൗരവത്തോടെ മനസിലാക്കാന്‍ തലസ്ഥാനത്തെ വിദ്യാഭ്യാസവും വിവരവും നല്ല ജോലിയും കാര്യങ്ങള്‍ മനസിലാക്കാന്‍ ശേഷിയുമുള്ള ആളുകള്‍ക്ക് സാധിക്കുന്നില്ല എന്നത് ദൗര്‍ഭാഗ്യകരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ