കേരളം

ദുരിതത്തിലായ സര്‍ക്കസ് കലാകാരന്‍മാര്‍ക്കും പക്ഷിമൃഗാദികള്‍ക്കും സഹായവുമായി എംഎ യൂസഫലി

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം:  കോവിഡ് ഭീഷണിയെ തുടര്‍ന്ന് രണ്ട് മാസത്തിലേറെയായി പട്ടിണിയെ മുഖാമുഖം കണ്ട സര്‍ക്കസ് കൂടാരത്തിലെ കലാകാരന്‍മാര്‍ക്കും പക്ഷി മൃഗാദികള്‍ക്കും സഹായവുമായി ലുലു ഗ്രൂപ്പ്. തിരൂര്‍ കോട്ടക്കലില്‍ ആരംഭിച്ച ജംബോ സര്‍ക്കസ് പ്രദര്‍ശനം കോവഡ് ഭീഷണിയെ തുടര്‍ന്ന് ഫെബ്രുവരി അവസാനം നിര്‍ത്തിവെച്ചതോടെ നൂറോളം വരുന്ന കലാകാരന്‍മാരും നടത്തിപ്പുകാരും നിരവധി പക്ഷികളും മൃഗങ്ങളും കടുത്ത ദുരിതത്തിലായിരുന്നു. സര്‍ക്കസ് സംഘത്തിന്റെ ദുരവസ്ഥയെക്കുറിച്ചുള്ള വാര്‍ത്ത കാണാനിടയായ എം എ യൂസഫലി അബുദാബിയില്‍ നിന്ന് ലുലു ഗ്രൂപ്പിന്റെ കേരളത്തിലെ മാനേജര്‍മാരെ വിളിച്ച് അടിയന്തരമായി സഹായമെത്തിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

ഇന്നലെ കൊച്ചിയില്‍ നിന്ന് രണ്ടു ലക്ഷം രൂപയുടെ ഭക്ഷണ സാമഗ്രികളും മൂന്നു ലക്ഷം രൂപയുമായി ലുലു ഗ്രൂപ്പ് ടീം കോട്ടക്കല്‍ പുത്തൂര്‍പാടത്തെ സര്‍ക്കസ് കൂടാരത്തിലെത്തി. സര്‍ക്കസ് സംഘത്തില്‍ പെട്ട 100 ഓളം പേര്‍ക്കും 40 ഓളം പക്ഷിമൃഗാദികള്‍ക്കും ഒരു മാസത്തേക്ക് ആവശ്യമായ എല്ലാതരം ഭക്ഷണ സാധനങ്ങളും ലോറിനിറയെ ലുലു ഗ്രൂപ്പ് എത്തിച്ചു. വിലപിടിപ്പുള്ള മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ആവശ്യമായ പ്രത്യേക ഭക്ഷണ സാധനങ്ങള്‍ ഇക്കൂട്ടത്തിലുണ്ടായിരുന്നു.

എത്യോപ്യ, താന്‍സാനിയ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള കലാകാരന്‍മാരുടെ സംഘം നിറകണ്ണുകളോടെയാണ് ലുലു ഗ്രൂപ്പിന്റെ സഹായം ഏറ്റുവാങ്ങിയത്. എം എ യൂസഫലിക്കുള്ള കൃതജ്ഞത അറിയിച്ചാണ് ലുലു ഗ്രൂപ്പ് സംഘത്തെ സര്‍ക്കസ് സംഘാടകര്‍ യാത്രയാക്കിയത്. മൂന്ന് ലക്ഷം രൂപ ജീവനക്കാര്‍ക്ക് എന്‍.ബി.സ്വരാജ് കൈമാറി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

ഇന്നുമുതൽ സാമ്പത്തികരം​ഗത്ത് നിരവധി മാറ്റങ്ങൾ; അറിയേണ്ട നാലുകാര്യങ്ങൾ

സേലത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് മറിഞ്ഞു; നാലു മരണം; 45 പേര്‍ക്ക് പരിക്ക്

ബയേണിന്റെ തട്ടകത്തില്‍ അതിജീവിച്ച് റയല്‍, വിനിഷ്യസിന് ഇരട്ടഗോള്‍; 2-2 സമനില

സഞ്ചാരികളെ ഇതിലേ ഇതിലേ...; മൂന്നാർ പുഷ്പമേള ഇന്നുമുതൽ