കേരളം

ലഹരിക്ക് ഇനി ചെലവേറും ?; മദ്യത്തിന് കോവിഡ് സെസ് ചുമത്തുന്നത് സർക്കാർ പരി​ഗണിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡിനെത്തുടർന്ന് സംസ്ഥാനത്തുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മദ്യത്തിന് നികുതി കൂട്ടുന്ന കാര്യം സർക്കാർ ആലോചിക്കുന്നു. ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങളുടെ മാതൃകയിൽ  മദ്യത്തിൽനിന്ന് നികുതിയായോ സെസ് ആയോ കൂടുതൽ വരുമാനം കണ്ടെത്താനാണ് സംസ്ഥാന സർക്കാർ ആലോചിക്കുന്നത്.

മദ്യവിൽപ്പനശാലകൾ തുറക്കുന്നതോടെ അധികനികുതിയിൽ തീരുമാനമുണ്ടായേക്കും. കേരളത്തിൽ മദ്യത്തിന് ഇപ്പോൾ പലതട്ടുകളായി 100 മുതൽ 210 ശതമാനംവരെ നികുതിയുണ്ട്. ഇത് അങ്ങേയറ്റമാണെന്ന നിലപാടാണ് എക്‌സൈസ് വകുപ്പിന്. അതിനാൽ സെസ് ചുമത്താനാണ് കൂടുതൽ സാധ്യത.

മറ്റുവരുമാനങ്ങൾ കുത്തനെ കുറഞ്ഞതിനാൽ ഡൽഹി സർക്കാർ മദ്യത്തിന്റെ ചില്ലറവിലയിൽ 70 ശതമാനം ‘കോവിഡ് പ്രത്യേക ഫീ’ ചുമത്തിയിരുന്നു. ആന്ധ്രാപ്രദേശ് 50-70 ശതമാനവും രാജസ്ഥാൻ പത്തുശതമാനവും നികുതി കൂട്ടി. കേരളത്തിൽ 2018-ലെ പ്രളയത്തിനുശേഷം ഏതാനും മാസം മദ്യത്തിന് പ്രത്യേക സെസ് ചുമത്തി ഏകദേശം 300 കോടിരൂപ സംസ്ഥാനം നേടിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന് ; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

എയര്‍ ഇന്ത്യ ജീവനക്കാരുടെ സമരം തുടരുന്നു, കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി, യാത്രക്കാരുടെ പ്രതിേഷധം

കള്ളക്കടല്‍: കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം

വേനല്‍മഴ കനക്കുന്നു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍