കേരളം

ശക്തമായ മഴ:പതിനഞ്ച് വീടുകള്‍ തകര്‍ന്നു; തിരുവനന്തപുരത്ത് ക്യാമ്പുകള്‍ തുറന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശക്തമായ മഴയെത്തുടര്‍ന്ന് തിരുവനന്തപുരത്ത് ദുരിത ബാധിത മേഖലകളില്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ക്യാമ്പുകള്‍ തുറന്നു. ജഗതി കരയ്ക്കാട് ലെയിനില്‍ കിള്ളിയാര്‍ കരകവിഞ്ഞ് ഒവുകുന്നതിനെ തുടര്‍ന്ന 85 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

തിരുവനന്തപുരം താലൂക്കില്‍ രണ്ടുവീടുകള്‍ പൂര്‍ണമായി തകര്‍ന്നു. 13 വീടുകള്‍ ഭാഗികമായി തകര്‍ന്നു. 111വീടുകളില്‍ വെള്ളം കയറി. തിരുമല, മണക്കാട്, തയ്ക്കാട്, ശാസ്തമംഗലം വില്ലേജുകളിലായി 150 ലധികം വീടുകളില്‍ വെളളം കയറിയിട്ടുണ്ട്. തിരുമല, മണക്കാട്, നേമം വില്ലേജുകളില്‍ ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്.

നേമം ഗവണ്‍മെന്റ് വെല്‍ഫയര്‍ യുപിഎസ്സില്‍ 11 കുടുംബങ്ങളാണുള്ളത്. ഇവിടെ 40 അംഗങ്ങള്‍ ഉണ്ട്. 13 പുരുഷന്‍മാരും 16 സ്ത്രീകളും 11 കുട്ടികളും ഇവിടെയുണ്ട്.തിരുമലയിലെ ക്യാമ്പില്‍ 7 കുടുംബങ്ങളാണുള്ളത്. മണക്കാട് നെടുങ്കാട് യുപിഎസ്സിലേക്ക് 77പേരെ മാറ്റിയിട്ടുണ്ട്. 31 പുരുഷന്‍മാരും 39 സ്ത്രീകളും ഒരു കുട്ടിയും ഇവിടെയുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത

ഹാരിസ് റൗഫ് തിരിച്ചെത്തി; ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം