കേരളം

'മൂന്നു മക്കളെയും ഒറ്റയ്ക്ക് കെട്ടിത്തൂക്കാന്‍ അവൾക്കാവില്ല' ; അമ്മയും മൂന്നു മക്കളും ജീവനൊടുക്കിയതില്‍ ദുരൂഹതയെന്ന് പിതാവ്

സമകാലിക മലയാളം ഡെസ്ക്


മലപ്പുറം : മലപ്പുറം പോത്തുകല്ലില്‍ അമ്മയും മൂന്നു മക്കളും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് മരിച്ച രഹ്നയുടെ പിതാവ്. മക്കളെ കെട്ടിത്തൂക്കാന്‍ യുവതിക്ക് ഒറ്റയ്ക്ക് കഴിയില്ലെന്ന് രഹ്നയുടെ പിതാവ് രാജന്‍ ആരോപിച്ചു. സംഭവത്തിലെ ദുരൂഹത നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ഞെട്ടിക്കുളം സ്വദേശി 34 വയസുകാരി രഹ്ന  മക്കളായ 13 കാരന്‍ ആദിത്യന്‍, 10 വയസുകാരന്‍ അര്‍ജുന്‍, 7 വയസുള്ള അനന്തു എന്നിവരാണ് മരിച്ചത്. രഹ്നയെയും മക്കളേയും തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. 

തൂങ്ങുന്നതിന് മുന്‍പെ കുട്ടികള്‍ക്ക് വിഷം നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കുടുംബനാഥന്‍ വിനീഷ് കണ്ണൂര്‍ ഇരിട്ടിയില്‍ ടാപ്പിങ് തൊഴിലാളിയാണ്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് ഇവര്‍ കൂട്ട ആത്മഹത്യ ചെയ്തതാണെന്നാണ് വിവരം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത