കേരളം

ലഹരി മരുന്ന് കേസ്; ചോദ്യം ചെയ്യലിനായി ബിനീഷ് കോടിയേരി എന്‍ഫോഴ്‌സ്‌മെന്റിന് മുന്നില്‍

സമകാലിക മലയാളം ഡെസ്ക്


ബെംഗളൂരു: കന്നഡ സിനിമയിലെ ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് ബിനീഷ് കോടിയേരി ഹാജരായി. ശാന്തിനഗറിലുള്ള ഇ ഡി ഓഫീസിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. കേസിലെ പ്രധാന പ്രതി അനൂപ് മുഹമ്മദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ വിളിപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം കൊച്ചിയില്‍ വെച്ചും ബിനീഷിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. 

ഹോട്ടല്‍ തുടങ്ങാനുള്‍പ്പെടെ പല ആവശ്യങ്ങള്‍ക്കും ബിനീഷ് പണം നല്‍കിയിട്ടുണ്ടെന്നാണ് അനൂപ് മൊഴി നല്‍കിയിരിക്കുന്നത്. ഈ പണത്തിന്റെ ഉറവിടം, മറ്റ് പണമിടപാടുകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായാണ് ബിനീഷിനെ ചോദ്യം ചെയ്യുന്നത്. 

കമ്മനഹള്ളിയില്‍ ഹോട്ടല്‍ നടത്തിയത് ബിനീഷിന്റെ സാമ്പത്തിക സഹായത്തോടെയാണ് എന്നായിരുന്നു അനൂപിന്റെ മൊഴി. ഹോട്ടല്‍ നടത്തിപ്പിനായി പണം കൈമാറിതായി ബിനീഷും സമ്മതിച്ചിടുണ്ട്.  കന്നഡ സീരിയല്‍ നടി അനിഖയ്ക്കും തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രനും ഒപ്പമാണ് അനൂപിനെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി