കേരളം

ലോക്ക്ഡൗണിൽ സംസ്ഥാനത്ത് ജീവനൊടുക്കിയത് 173 കുട്ടികൾ; ഞെട്ടിക്കുന്ന കണക്ക്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; സംസ്ഥാനത്ത് ലോക്ക്ഡൗൺ സമയത്ത് കുട്ടികൾക്കിടയിൽ ആത്മഹത്യ വർധിച്ചെന്ന് റിപ്പോർട്ട്. മാർച്ച് 23 മുതൽ സെപ്റ്റംബർ ഏഴുവരെ കേരളത്തിൽ 173 കുട്ടികൾ ആത്മഹത്യ ചെയ്തതായാണ് പോലീസിന്‍റെ കണക്കുകൾ പറയുന്നു. ലോക്ക്ഡൗണിനെ തുടർന്ന് വീടുകളിൽ അടച്ചുപൂട്ടിയിരുന്നത് കുട്ടികളിൽ മാനസിക സമ്മർദ്ദത്തിന് കാരണമായിട്ടുണ്ട്. 

പത്തിനും 18നും ഇടയിലുള്ള കുട്ടികളാണ് ആത്മഹത്യ ചെയ്തവരിലേറെയും. നിസാരപ്രശ്നങ്ങൾ പോലും കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കാൻ ലോക്ക്ഡൗൺ കാരണമായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഏറ്റവും അധികം കുട്ടികൾ ആത്മഹത്യ ചെയ്തത് തിരുവനന്തപുരം ജില്ലയിലായിരുന്നു. 2019 -ൽ 21 കുട്ടികൾ ജീവനൊടുക്കിയ സ്ഥാനത്ത് ലോക്ക്ഡൗണ്‍ കാലത്ത് അത് 27 ആയി ഉയർന്നു. 

പാലക്കാട് ജില്ലയിൽ 23 പേരും മലപ്പുറം ജില്ലയിൽ 17 കുട്ടികളും ആലപ്പുഴ ജില്ലയിൽ 11 കുട്ടികളും ലോക്ഡൗണ്‍ സമയത്ത് ആത്മഹത്യ ചെയ്തു. മരിച്ച കുട്ടികളിൽ 154 പേരും തൂങ്ങിമരിക്കുകയായിരുന്നു. തീകൊളുത്തിയും വിഷം കഴിച്ചും മരിച്ച സംഭവങ്ങളും പോലീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മാനസിക പിരിമുറുക്കങ്ങളും നിസാര കാരണങ്ങൾ കൊണ്ട് കുട്ടികൾ മരണത്തിലേക്ക് നീങ്ങുന്ന സംഭവം ഗൗരവമായെടുക്കേണ്ടതാണെന്ന് വിദഗദ്ധർ ചൂണ്ടിക്കാട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി