കേരളം

വിറക് കമ്പ് കൊണ്ടുള്ള ഏറില്‍ ഗൃഹനാഥന്‍ മരിച്ചു, അയല്‍വാസിയായ സ്ത്രീക്കെതിരെ കൊലക്കേസ് 

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: വിറക് കമ്പ് കൊണ്ടുള്ള ഏറില്‍ തലക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. കൊല്ലം പോളയത്തോട് നാഷനല്‍ നഗര്‍10ല്‍ ഷാഫി (60)ആണ് മരിച്ചത്. സംഭവത്തില്‍ ബന്ധുവായ സ്ത്രീക്കെതിരെ കൊലക്കുറ്റത്തിനു കേസെടുത്തു.  

അയല്‍വാസിയും ബന്ധുവുമായ ലൈല(46)ന് എതിരെയാണ് കൊലക്കുറ്റത്തിന് ഈസ്റ്റ് പൊലീസ് കേസെടുത്തതിരിക്കുന്നത്.  ഓഗസ്റ്റ് 25ന് ആണ് സംഭവം. ഷാഫിയുടെ ഭാര്യ ലൈലയെ പ്രതി ലൈല അസഭ്യം പറഞ്ഞതു ചോദ്യം ചെയ്യാന്‍ ഷാഫിയുടെ മകന്‍ ലൈലയുടെ വീട്ടിലെത്തി. ഇവര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായതോടെ തടയാനെത്തിയ ഷാഫിയെ ലൈല വിറകുകമ്പു കൊണ്ട് എറിയുകയായിരുന്നു. 

ജില്ലാ ആശുപത്രിയില്‍ ചികിത്സ നല്‍കിയ ശേഷം ഇയാളെ വീട്ടിലേക്കയച്ചിരുന്നു. എന്നാല്‍  2 ദിവസം കഴിഞ്ഞ് അബോധവസ്ഥയിലായ ഷാഫിയെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.  വിറകുകമ്പ് എറിഞ്ഞതിനെ തുടര്‍ന്നുണ്ടായ ആന്തരികരക്തസ്രാവമാണു മരണകാരണമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!