കേരളം

പിണറായിയുടെ കട്ടൗട്ടിന്റെ തല വെട്ടിമാറ്റി

സമകാലിക മലയാളം ഡെസ്ക്


കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടം മണ്ഡലത്തില്‍ സ്ഥാപിച്ച  പിണറായി വിജയന്റെ കട്ടൗട്ട് നശിപ്പിച്ച നിലയില്‍. കട്ടൗട്ടിന്റെ തല വെട്ടിമാറ്റി. മമ്പറം പാലത്തിന് സമീപം സ്ഥാപിച്ച 24 അടിയുള്ള കട്ടൗട്ടാണ് നശിപ്പിച്ചത്. 

കണ്ണൂര്‍ ജില്ലയിലെ സിപിഎമ്മിന്റെ ഉറച്ച കോട്ടകളിലൊന്നാണ് ധര്‍മ്മടം. തലശ്ശേരി മണ്ഡലത്തിന്റെയും പഴയ എടക്കാട് മണ്ഡലത്തിന്റെയും ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് 2008 ലാണ് ധര്‍മ്മടം മണ്ഡലം രൂപീകൃതമാവുന്നത്. എടക്കാട്, തലശേരി ബ്ലോക്കുകളില്‍ ഉള്‍പ്പെടുന്ന ചെമ്പിലോട്, കടമ്പൂര്‍, പെരളശേരി, ധര്‍മടം, പിണറായി, മുഴുപ്പിലങ്ങാട്, വേങ്ങാട്, അഞ്ചരക്കണ്ടി പഞ്ചായത്തുകളാണ് ധര്‍മ്മടം മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്.

മണ്ഡലം രൂപീകൃതമായതിന് ശേഷം നടന്ന രണ്ട് നിയമസഭ തിരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ ഇടതുമുന്നണിക്ക് മികച്ച വിജയം നേടാന്‍ സാധിച്ചുന്നു. 2011 ലെ ആദ്യ തിരഞ്ഞെടുപ്പില്‍ കെകെ നാരായണന്‍ ആയിരുന്നു സിപിഎമ്മിന് വേണ്ടി ജനവിധി തേടിയത്. അന്ന് കോണ്‍ഗ്രസിലെ മമ്പറം ദിവാകരനെതിരെ 15162 വോട്ടുകള്‍ക്ക് കെകെ നാരായണന്‍ വിജയിച്ചു. നാരായണന് 72354 വോട്ടുകള്‍ ലഭിച്ചപ്പോള്‍, മമ്പറം ദിവാകരന് നേടാന്‍ സാധിച്ചത് 57192 വോട്ടുകള്‍ മാത്രം. ബിജെപി സ്ഥാനാരത്ഥിയായ സിപി സംഗീതയക്ക് ലഭിച്ചത് കേവലം 4963 വോട്ട് മാത്രമായിരുന്നു.

2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ ധര്‍മ്മടത്ത് മത്സരിക്കാന്‍ എത്തി. കോണ്‍ഗ്രസ് ഇത്തവണയും മമ്പറം ദിവാകരന് അവസരം നല്‍കി. എന്നാല്‍ 2011 ലേതിനേക്കാള്‍ ഭൂരിപക്ഷം ഇരട്ടിയാക്കി പിണറായി വിജയന്‍ ധര്‍മ്മടത്ത് നിന്നും വിജയിച്ച് കയറി കേരള മുഖ്യമന്ത്രിയായി. മമ്പറം ദിവാകരനെതിരെ 36905 വോട്ടിനായിരുന്നു പിണറായിയുടെ വിജയം. ഇത്തവണ കോണ്‍ഗ്രസ് നേതാവ് 
സി രഘുനാഥും ബിജെപി സ്ഥാനാര്‍ഥി സി കെ പദ്മനാഭനാണ് പ്രധാന എതിര്‍ സ്ഥാനാര്‍ഥികള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി