കോഴിക്കോട്: യുഡിഎഫ് സ്ഥാനാർഥി ധർമജൻ ബോൾഗാട്ടിയെ ബാലുശേരിയിലെ പോളിംഗ് ബൂത്തിൽ നിന്ന് ഇറക്കിവിട്ടു. ശിവപുരം സ്കൂളിലെ പോളിംഗ് ബൂത്തിലാണ് സംഭവം.
യുഡിഎഫ് പോളിംഗ് ഏജൻറുമാരെ ബൂത്തിനകത്ത് ധർമജൻ സന്ദർശിക്കവെ സിപിഎം പ്രവർത്തകർ തടയുകയായിരുന്നു. ധർമജനോട് ഇറങ്ങിപ്പോകണമെന്ന് സിപിഎം പ്രവർത്തകർ ആവശ്യപ്പെട്ടു.
കൂടുതൽ പ്രശ്നങ്ങളിലേക്ക് കാര്യങ്ങൾ വലിച്ചിഴയ്ക്കേണ്ടന്ന് കരുതിയാണ് താൻ ഇറങ്ങിപ്പോയതെന്ന് ധർമജൻ മാധ്യമങ്ങളോട് പറഞ്ഞു.ഞാൻ ആദ്യമായാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ബൂത്തിൽ കയറാമോ ഇല്ലയോ എന്ന കാര്യത്തെ കുറിച്ച് വ്യക്തതയില്ല. മറ്റ് ബൂത്തുകളിൽ കയറിയപ്പോൾ ഉദ്യോഗസ്ഥർ തടഞ്ഞില്ല. താൻ വിജയിക്കും എന്നതിൽ അസൂയ പൂണ്ട ചിലരാണ് തന്നെ തടയാൻ ശ്രമിച്ചതെന്നും ധർമജൻ പറഞ്ഞു.
എന്നാൽ പോളിംഗ് ബൂത്തിൽ വോട്ട് അഭ്യർഥിക്കുന്നതിനു മാത്രമാണ് വിലക്കുള്ളതെന്നും സന്ദർശിക്കുന്നതിന് സ്ഥാനാർഥിക്ക് തടസമില്ലെന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പ്രതികരിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ