കൊച്ചി: സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി പെൺകുട്ടികളിൽ നിന്ന് സ്വർണ്ണവും പണവും കവർന്ന ദമ്പതികൾ അറസ്റ്റിൽ. ആതിര പ്രസാദ്, ഗോഗുൽ എം എസ് എന്നിവരാണ് അറസ്റ്റിലായത്. കൂട്ടുപ്രതിയായ ടാക്സി ഡ്രൈവർ ഒളിവിലാണ്.
കലൂർ സ്റ്റേഡിയം മെട്രോ സ്റ്റേഷനടുത്ത് കാറിലെത്തിയ ദമ്പതിമാർ സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞ് ഒരു പെൺകുട്ടിയെ വിളിച്ചുവരുത്തി. കുട്ടിയ ബലമായി കാറിൽ കയറ്റിയ ഇവർ മുഖത്ത് മുളക് സ്പ്രേ അടിക്കുമെന്ന് ഭാഷണിപ്പെടുത്തി കഴുത്തിൽ കിടന്ന ഒന്നര പവൻറെ മാലയും കൈയിലുണ്ടായിരുന്നു 20,000 രൂപയും വാങ്ങി.
പെൺകുട്ടിയെ പാലാരിവട്ടത്തെ ആളൊഴിഞ്ഞ ഭാഗത്ത് ഇറക്കിവിട്ടു. വൈറ്റിലയിൽ നിന്ന് മറ്റൊരു പെൺകുട്ടിയെയും ഇവർ തട്ടിപ്പിനിരയാക്കി. ഇരുവരുടെയും പരാതിയെ തുടർന്ന് കേസെടുത്ത പൊലീസ് പ്രതികളെ എരൂർ ഭാഗത്തുനിന്നാണ് അറസ്റ്റ് ചെയ്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ