കേരളം

എസ്ഐയെ ‘മൃഗ’മെന്ന് വിളിച്ച് വനിതാ ഡിസിപി; വിശദീകരണം തേടി കമ്മിഷണർ 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്:  പൊലീസ് കൺട്രോൾ റൂമിലെ സബ് ഇൻസ്പെക്ടറെ  ‘മൃഗ’മെന്നു വിളിച്ചതിനു യുവ ഐപിഎസ് ഉദ്യോഗസ്ഥയോടു വിശദീകരണം തേടി. വയർലെസ് കോൺഫറൻസിനിടെയാണ് സംഭവം. പൊലീസ് അസോസിയേഷന്റെ പരാതിയിലാണു കമ്മിഷണർ എ വി ജോർജ്ജിന്റെ നടപടി

പതിവായി നടത്തുന്ന ‘സാട്ട’ കോൺഫറൻസിൽ ‘ഒരു കാര്യം പറഞ്ഞാൽ  ഉടൻ അനുസരിക്കണം, അതിനു കഴിയില്ലെങ്കിൽ പുറത്തു പോകണം.  പറഞ്ഞാൽ മനസ്സിലാകില്ലേ, നിങ്ങൾ മൃഗങ്ങളാണോ?’ എന്ന് ഡപ്യുട്ടി കമ്മിഷണർ ഹേമലത ഇംഗ്ലിഷിലും മലയാളത്തിലുമായി അധിക്ഷേപിച്ചതായാണു പരാതി. വിഷുവിന്റെ തലേന്നാണു സംഭവം.

ഫ്ലയിങ് സ്ക്വാഡിന്റെ വാഹനങ്ങളിലെല്ലാം എസ്ഐ റാങ്കിലുള്ള ഉദ്യോഗസ്ഥർ വേണമെന്ന നിർദേശം നടപ്പാക്കാത്തതിനാലാണ് ഡിസിപി ക്ഷുഭിതയായത്. ആൾക്ഷാമം മൂലമാണു നിർദേശം പാലിക്കാനാവാത്തതെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. 

9 ഫ്ലയിങ് സ്ക്വാഡുകൾ ഓടിയിരുന്ന സ്ഥലത്ത് ഇപ്പോൾ 20 വണ്ടികളാണ് ഓടിക്കൊണ്ടിരിക്കുന്നത്. ഓരോ വാഹനത്തിലും ഒരു എഎസ്ഐയും ഹെഡ്കോൺസ്റ്റബിളും ഉണ്ടെന്ന് പൊലീസുകാർ പറയുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി