കേരളം

കൊല്ലത്ത് ദൃശ്യം മോഡല്‍ കൊലപാതകം; അമ്മയും സഹോദരനും ചേര്‍ന്ന് യുവാവിനെ കൊന്ന് കുഴിച്ചുമൂടി, രണ്ടുവര്‍ഷം മുന്‍പ് നടന്ന സംഭവം പുറംലോകത്തെത്തിച്ചത് ബന്ധു

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: അഞ്ചല്‍ ഏരൂരില്‍ ദൃശ്യം മോഡല്‍ കൊലപാതകം. ചേട്ടനെ അമ്മയും സഹോദരനും ചേര്‍ന്ന് കൊന്ന് കുഴിച്ചുമൂടി. ഭാരതിപുരം സ്വദേശി ഷാജി പീറ്ററാണ് കൊല്ലപ്പെട്ടത്. സഹോദരന്‍ സജിന്‍ പീറ്ററിനെയും അമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടു വര്‍ഷം മുന്‍പ് നടന്ന കൊലപാതകത്തെ കുറിച്ച് ബന്ധു വിവരം നല്‍കിയതിലൂടെയാണ് സംഭവം പുറത്തുവന്നത്.

2018ലെ ഓഗസ്റ്റില്‍ ഓണസമയത്താണ് ഷാജി പീറ്ററെ കാണാതാവുന്നത്. ഷാജി പീറ്ററെ കാണാനില്ല എന്ന് കാണിച്ച് പൊലീസില്‍ ഇതുവരെ ബന്ധുക്കള്‍ ആരും തന്നെ പരാതിയൊന്നും നല്‍കിയിട്ടില്ല. കൊലപാതകവിവരം ബന്ധു പൊലീസിനെ അറിയിച്ചതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. കുടുംബവഴക്കിനിടെ അബദ്ധം പറ്റിയതാണെന്നാണ് സഹോദരനും അമ്മയും പൊലീസിന് മൊഴി നല്‍കിയത്. 

ഷാജി പീറ്റര്‍ അവിവാഹിതനാണ്. ഒറ്റയ്ക്കാണ് കഴിഞ്ഞിരുന്നത്. സംഭവദിവസം കുടുംബവീട്ടില്‍ എത്തിയ സഹോദരന്‍ ഷാജി പീറ്ററുമായി വഴക്കിട്ടു. വഴക്കിനിടെ പ്രകോപിതനായ സജിന്‍ പീറ്റര്‍ ചേട്ടന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. മൃതദേഹം അമ്മയും സജിന്‍ പീറ്ററും ചേര്‍ന്നാണ് കുഴിച്ചുമൂടിയതെന്ന് പൊലീസ് പറയുന്നു. 

കാണാതായ ഷാജി പീറ്റര്‍ മലപ്പുറത്ത് ജോലിക്ക് പോയിരിക്കുകയാണെന്നാണ് ഇരുവരും നാട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. എന്നാല്‍ ബന്ധു ഇരുവര്‍ക്കുമെതിരെ മൊഴി നല്‍കിയതോടെയാണ് കൊലപാതകവിവരം പുറത്തുവന്നതെന്ന് പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്