കേരളം

മ​കളുടെ മൃതദേഹം പോസ്റ്റുമോർട്ടം ടേബിളിൽ കിടക്കുമ്പോൾ ത്രില്ലർ സിനിമ കണ്ട് സനു മോഹൻ; കോയമ്പത്തൂരിൽ സുഖവാസം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പോസ്റ്റുമോർട്ടത്തിന് ശേഷം മകൾ വൈ​ഗയുടെ മൃതദേഹം വിട്ടുകിട്ടാനായി ബന്ധുക്കൾ എറണാകുളം ജനറൽ ആശുപത്രിക്ക് മുന്നിൽ വിങ്ങലോടെ കാത്തിരിക്കുമ്പോൾ കോയമ്പത്തൂരിൽ മൾട്ടിപ്ലക്സ് തിയേറ്ററിൽ പുതിയതായി ഇറങ്ങിയ മലയാളം ത്രില്ലർ സിനിമ ആസ്വ​ദിക്കു​കയായിരുന്നു സനു മോഹൻ. മകളെ കൊലപ്പെടുത്തി പുഴയിലെറിഞ്ഞ ശേഷം കേരളംവിട്ട സനു കോയമ്പത്തൂരിലെത്തി ജീവിതത്തിന്റെ സർവ ലഹരികളും നുണയുകയായിരുന്നു വെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. 

സിനിമ കൂടാതെ ദിവസത്തിലേറെ നേരവും ബാറിലും ചൂതാട്ട കേന്ദ്രങ്ങളിലുമായി സനു മോഹൻ അടിച്ചുപൊളിച്ചു. മകൾ വൈ​ഗയുടെ മൃതദേഹം ഏറ്റുവാങ്ങുന്നതും സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തിരക്കിലായിരുന്നു അന്നേരമത്രയും കുടുംബം. കേരളംവിട്ട ശേഷമുള്ള ആർഭാട ജീവിതത്തെക്കുറിച്ച് സനു മോഹൻ തന്നെയാണ് അന്വേഷണ സംഘത്തിന് മുന്നിൽ മനസ് തുറന്നത്. 

മകളുടെ മരണമൊന്നും ഇയാളെ സുഖവാസത്തിൽ നിന്ന് പിന്നോട്ട് നയിച്ചില്ലെന്നും അന്വേഷണ സംഘത്തിലെ പൊലീസ് ഉദ്യോ​ഗസ്ഥർ പറഞ്ഞു. സനു പലപ്പോഴും ഒരു സൈക്കോയെപ്പോലെയാണ് പെരുമാറിയിരുന്നുതെന്നും പൊലീസ് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണിക്കഴിയുന്ന പോലെയായിരുന്നു'; കാൻസർ കാലത്തെ കുറിച്ച് മനീഷ കൊയ്‌രാള

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!

'ഇമ്മിണി ബല്യ സൗഹൃദം!' ഭാമയും കാമാച്ചിയും 55 വർഷമായി കട്ട ചങ്കുകൾ; വൈറലായി ആനമുത്തശ്ശിമാർ