കേരളം

മലബാര്‍ കലാപം സ്വാതന്ത്ര്യ സമരം തന്നെയെന്ന് സിപിഎം ;  ആര്‍എസ്എസിന്റേത് ബ്രിട്ടീഷ് വ്യാഖ്യാനമെന്ന് എ വിജയരാഘവന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : മലബാര്‍ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമെന്ന് സിപിഎം. ബ്രിട്ടീഷ് വിരുദ്ധ സമരമാണിത്. ബ്രിട്ടീഷുകാരുടെ പ്രതിനിധികളായി പ്രവര്‍ത്തിച്ച ജന്മിമാര്‍ക്കും നാടുവാഴികള്‍ക്കും എതിരായ സമരം എന്ന നിലയിലാണ് പ്രക്ഷോഭം രൂപപ്പെട്ടതെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു. 

ഈ സമരത്തെക്കുറിച്ച് പഠിച്ച എല്ലാവര്‍ക്കും അറിയാം, അല്ലെങ്കില്‍ ഭൂഖണ്ഡങ്ങളെക്കുറിച്ചുള്ള പ്രാഥമിക ധാരണയില്‍ ഏറ്റവും വ്യക്തമായ കാര്യമാണ് ബ്രിട്ടീഷുകാരാണ് ജന്മി നാടുവാഴിത്തത്തിന് നിയമപരിരക്ഷ നല്‍കിയത്. സ്വാഭാവികമായും അതില്‍ നിന്നും രൂപപ്പെട്ട ഒട്ടേറെ അനിഷ്ട സംഭവങ്ങളും ഭീകരമായ ചൂഷണങ്ങളുമുണ്ട്. 

ഇതിനെതിരായ സമരങ്ങള്‍ രൂപപ്പെട്ടിട്ടുണ്ടാകും. ആ നിലയില്‍ രൂപപ്പെട്ട സമരങ്ങളില്‍ ഏറ്റവും സംഘടിതമായ പ്രക്ഷോഭമെന്ന നിലയിലും, ബ്രിട്ടീഷ് പട്ടാളം ഏറ്റവും ക്രൂരമായി അടിച്ചമര്‍ത്തിയ പ്രക്ഷോഭം എന്ന നിലയിലും മലബാര്‍ കലാപം ശ്രദ്ധേയമാണ്. 1921 ലാണ് മലബാര്‍ കലാപമുണ്ടാകുന്നത്. 1930 കളിലാണ് കേരളത്തില്‍ ദേശീയപ്രസ്ഥാനം  വിപുലമായ ജനകീയപ്രസ്ഥാനമായി മാറുന്നതെന്ന് എ വിജയരാഘവന്‍ പറഞ്ഞു. 

കേന്ദ്രം പേരുവെട്ടിയാല്‍ ചരിത്രത്തില്‍ നിന്ന് മായില്ല. കലാപത്തിന് ജന്മിത്വ വിരുദ്ധ അന്തര്‍ധാര കൂടിയുണ്ട്. ആര്‍എസ്എസ് പറയുന്നത് ബ്രിട്ടീഷ് നയവും വ്യാഖ്യാനവുമാണ്. മലബാര്‍ കലാപത്തെ പാരീസ് കമ്യൂണിനോടാണ് എകെജി ഉപമിച്ചത്. അതിന്റെ പേരില്‍ എകെജിയെ ജയിലിലും അടച്ചിട്ടുണ്ട്. എകെജിയെ ജയിലില്‍ അടച്ച ബ്രിട്ടീഷ് മനോഭാവക്കാരാണ് എം ബി രാജേഷിനെ വിമര്‍ശിക്കുന്നതെന്നും എ വിജയരാഘവന്‍ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു