കേരളം

അര്‍ധസഹോദരനുമായി സംസാരിച്ചു; കടയ്ക്കലില്‍ 13കാരന് പിതാവിന്റെ ക്രൂരമര്‍ദ്ദനം

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: പതിമൂന്ന് വയസുകാരന് പിതാവിന്റെ ക്രൂരമര്‍ദ്ദനം. കടയ്ക്കല്‍ കുമ്മിള്‍ ഊന്നുകല്‍ കാഞ്ഞിരത്തുമ്മൂടുവീട്ടില്‍  നാസറാണ് കുഞ്ഞിനെ 
ക്രൂരമായി മര്‍ദ്ദിച്ചത്. നാഭിയില്‍ ചവിട്ടേറ്റ കുഞ്ഞിനെ ചികിത്സയ്ക്ക് വിധേയനാക്കി. ബന്ധുവീട്ടില്‍ പോയതിനായിരുന്നു മര്‍ദ്ദനം. കുഞ്ഞിനെ പിതാവ് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. 

പറഞ്ഞാല്‍ കേട്ടിട്ടില്ലെങ്കില്‍ കൊന്നുകളയുമെന്ന് പറഞ്ഞായിരുന്നു പിതാവിന്റെ മര്‍ദ്ദനം. ഞാനാണ് ഇവനെ  ഉണ്ടാക്കിയതെന്നും തടയാന്‍ ശ്രമിച്ച കുട്ടിയുടെ ഉമ്മാമ്മയോട് പിതാവ് പറയുന്നു.  ഇക്കാ ഇത് കണ്ടോ എന്ന് പറഞ്ഞ് കുഞ്ഞ് വാവിട്ട് കരയുന്നത് വീഡിയോയില്‍ കാണാം. അതിനിടെ പകര്‍ത്തിയ വീഡിയോ നീ പൊലീസിനെ കൊണ്ട് പോയി കാണിക്കെന്ന് ഇയാള്‍ പറയുകയും ചെയ്യുന്നു. 

മര്‍ദ്ദനം സഹിക്കാതെ കുട്ടിയുടെ മാതാവ് ഹയറുന്നിസ്സ കടക്കല്‍ സി ഐയെ വിളിച്ച് പരാതി പറഞ്ഞതോടെയാണ് നാസറുദീനെ അറസ്റ്റ് ചെയ്തത്.  അര്‍ധസഹോദരനുമായി സംസാരിച്ചതിന്റെ പേരിലായിരുന്നു മര്‍ദനം. എല്ലാവരും മര്‍ദ്ദനം തടയാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ തയ്യാറായില്ല. ഇയാള്‍ മദ്യലഹരിയിലായിരുന്നു. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകല്‍ പ്രകാരമാണ് പൊലീസ് കേസ് എടുത്തത്. ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കും
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പന്തീരങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റില്‍

ലാറ്റിനമേരിക്കയില്‍ ആദ്യം, 2027ലെ ഫിഫ വനിതാ ലോകകപ്പ് ബ്രസീലില്‍

തിരുവഞ്ചൂര്‍ എന്നെ ഇങ്ങോട്ടാണ് വിളിച്ചത്, ജോണ്‍ മുണ്ടക്കയം പറയുന്നത് ഭാവനാസൃഷ്ടി; നിഷേധിച്ച് ജോണ്‍ ബ്രിട്ടാസ്

സ്‌കൂളിന്റെ ഓടയില്‍ മൂന്നുവയസുകാരന്റെ മൃതദേഹം; നാട്ടുകാര്‍ സ്‌കൂളിന് തീയിട്ടു, അന്വേഷണം

ഉയർന്ന രക്തസമ്മർദ്ദത്തെ പ്രതിരോധിക്കാം