കേരളം

വീട്ടുപറമ്പില്‍ മാലിന്യങ്ങള്‍ക്കൊപ്പം അസ്ഥികൂടം, മെഡിക്കല്‍ പഠനത്തിന് ഉപയോഗിച്ചതാകാമെന്ന് പൊലീസ്‌

സമകാലിക മലയാളം ഡെസ്ക്


പാലാ: മാലിന്യക്കൂമ്പാരത്തിൽ മനുഷ്യന്റെ അസ്ഥികൂടം. പാലയിലെ മുരിക്കുംപുഴയിൽ റോഡിനോടു ചേർന്നുള്ള സ്ഥലത്ത് ആളൊഴിഞ്ഞ പുരയിടത്തിലാണ് അസ്ഥികൂടം കണ്ടെത്തിയത്. തലയോട്ടിയും കൈകാൽ ഭാഗങ്ങളുടെ അസ്ഥികളുമാണ് ലഭിച്ചത്.

മെഡിക്കൽ പഠനത്തിന് ഉപയോഗിച്ച ശേഷം ഉപേക്ഷിച്ചതാണോ എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.  മദ്യക്കുപ്പികളും മറ്റു മാലിന്യങ്ങളുമാണ് അസ്ഥിക്കൂടത്തിനൊപ്പമുണ്ടായിരുന്നത്. പ്ലാസ്റ്റിക് കൂടിൽ പൊതിഞ്ഞ് ഇവ കൊണ്ടുവന്നിട്ടതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. 

മീൻ വിൽക്കാൻ എത്തിയവരാണ് തലയോട്ടിയുടെ ഭാഗങ്ങൾ കണ്ടത്. വിവരം അറിഞ്ഞെത്തിയ പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. തുടർന്ന് ഡോക്ടറെ വരുത്തി മനുഷ്യന്റെ അസ്ഥികൂടത്തിന്റെ ഭാഗങ്ങളാണെന്ന് ഉറപ്പുവരുത്തി.  ചില ഭാഗങ്ങളിൽ പേരുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്