കേരളം

വാക്സിൻ വിതരണത്തിന് സംസ്ഥാനം പൂർണ സജ്ജം: കെ കെ ശൈലജ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് വാക്സിൻ വിതരണത്തിന് കേരളം പൂർണ സജ്ജമെന്ന് ആരോ​ഗ്യമന്ത്രി കെ കെ ശൈലജ. രണ്ടു കോവിഡ് വാക്സിനുകളുടെ അടിയന്തര ഉപയോ​ഗത്തിന് ഡ്ര​ഗ്സ് കൺട്രോളർ അനുമതി നൽകിയ പശ്ചാത്തലത്തിലാണ് പ്രതികരണം.

വാക്സിന് ഡ്ര​ഗ്സ് കൺട്രോളറുടെ അനുമതി ലഭിച്ചതായി ഔദ്യോ​ഗികമായി അറിയിപ്പ് ലഭിക്കുകയും വാക്സിൻ വിതരണത്തിന് കേന്ദ്രസർക്കാർ അനുമതി നൽകുകയും ചെയ്യുമ്പോഴാണ് വിതരണം എങ്ങനെ വേണമെന്ന് തീരുമാനിക്കുക. നിലവിൽ ഏത് വാക്സിൻ വിതരണം ചെയ്യാനും സംസ്ഥാനം പൂർണ സജ്ജമാണെന്ന് ശൈലജ മാധ്യമങ്ങളോട് പറഞ്ഞു. 

സംസ്ഥാനത്ത് കോവിഡ് വ്യാപന നിരക്ക് പഠനവിധേയമാക്കും. പതിനെട്ട് വയസിനു മുകളിലുളള പന്ത്രണ്ടായിരത്തി ഒരുനൂറുപേരിൽ ആന്റിബോഡി പരിശോധന നടത്തും. കോവിഡ് രണ്ടാംഘട്ട വ്യാപനത്തിന്റെ സാധ്യതകൾ കണ്ടെത്തുന്നതിനും  പ്രതിരോധ തന്ത്രങ്ങൾ ആവിഷ്‌ക്കരിക്കാനുമാണ് പഠനം. രോഗം വന്നു മാറിയവരിൽ ആന്റിബോഡി സാന്നിധ്യമുണ്ടാകും. എത്രത്തോളം പേർക്ക് പ്രതിരോധ ശേഷി കൈവരിക്കാനായിട്ടുണ്ടെന്നാണ് പഠിക്കുന്നത്.

18 വയസിന് മുകളിലുള്ള 12,100-ഓളം ആളുകളെ പരിശോധിക്കും.  ഒരു ജില്ലയിൽ  കുറഞ്ഞത് 350 സാംപിളുകൾ പരിശോധനയ്ക്ക് വിധേയമാക്കും. സന്നദ്ധ പ്രവർത്തകർ, പൊലീസ്, ആരോഗ്യ പ്രവർത്തകർ എന്നിവരിലും പരിശോധന നടത്തും.  5000-ഓളം രക്ത സാംപിളുകൾ ലാബുകളിൽ നിന്നും രക്ത ബാങ്കുകളിൽ നിന്നും ശേഖരിക്കും. 

നവംബർ ആദ്യ വാരത്തെ കണക്കനുസരിച്ച്  രോഗലക്ഷണങ്ങളുള്ള ആരോഗ്യ പ്രവർത്തകരെ പരിശോധിക്കുമ്പോൾ 100 ൽ  20 പേർ പോസിറ്റീവാണ്. ലക്ഷണങ്ങളില്ലാത്ത രോഗവ്യാപന സാധ്യത കൂടിയ വിഭാഗങ്ങൾക്കിടയിൽ 10.5 ശതമാനവും. ശസ്ത്രക്രിയക്കും മറ്റും വിധേയരായിട്ടുള്ള കോവിഡ് ലക്ഷണങ്ങൾ ഇല്ലാതിരുന്ന ആളുകളിൽ 3.2 ശതമാനവും നേരിട്ട് പരിശോധനയ്‌ക്കെത്തിയ ആളുകളിൽ 8.3 ശതമാനവും പോസിറ്റീവ് ആയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'സിബിഐയുടെ പ്രവര്‍ത്തനം ഞങ്ങളുടെ നിയന്ത്രണത്തിലല്ല'; കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പാമ്പുകടിയേറ്റ് മരിച്ചു; ഉയിര്‍ത്തേഴുന്നേല്‍ക്കുമെന്ന് കരുതി 20കാരന്റെ മൃതദേഹം ഗംഗയില്‍ കെട്ടിയിട്ടത് രണ്ടുദിവസം; വീഡിയോ

യുഎഇയില്‍ കനത്ത മഴയും ഇടിമിന്നലും; വിമാനം, ബസ് സര്‍വീസുകള്‍ റദ്ദാക്കി

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''