കേരളം

എന്‍സിപിയിലെ കലഹം ; ഏ കെ ശശീന്ദ്രന്‍ ഡല്‍ഹിയിലേക്ക് ; 'വല വിരിച്ച്' കോണ്‍ഗ്രസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : പാല സീറ്റിനെച്ചൊല്ലി ഇടതുമുന്നണിയില്‍ എന്‍സിപി ഇടഞ്ഞുനില്‍ക്കുന്നതിനിടെ, പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ പരാതിയുമായി മന്ത്രി എ കെ ശശീന്ദ്രന്‍ ഡല്‍ഹിയ്ക്ക് പോകുന്നു. പാര്‍ട്ടി നേതാവ് പ്രഫുല്‍ പട്ടേലുമായി ശശീന്ദ്രന്‍ നാളെ കൂടിക്കാഴ്ച നടത്തും. മറ്റന്നാള്‍ മുംബൈയിലെത്തി പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറുമായും ശശീന്ദ്രന്‍ ചര്‍ച്ച നടത്തും. 

ഇടതുമുന്നണി വിടേണ്ട സാഹചര്യം ഇപ്പോള്‍ എന്‍സിപിക്ക് ഇല്ലെന്നാണ് ശശീന്ദ്രന്‍ വ്യക്തമാക്കിയത്. പാലായില്‍ മത്സരിച്ച് വന്നത് എന്‍സിപിയാണ്. മാണി സി കാപ്പന് പാലാ ആവശ്യപ്പെടാനുള്ള അവകാശം ഉണ്ട്. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ അനവസരത്തിലാണ്. ഇത് സംബന്ധിച്ച് വരുന്ന വാര്‍ത്തകള്‍ക്കൊന്നും ഒരു അടിസ്ഥാനവും ഇല്ലെന്നും എ കെ ശശീന്ദ്രന്‍ അഭിപ്രായപ്പെട്ടിരുന്നു.

അതിനിടെ, എല്‍ഡിഎഫില്‍ ഇടഞ്ഞുനില്‍ക്കുന്ന എന്‍സിപിയെ വലയിലാക്കാനുള്ള ശ്രമം കോണ്‍ഗ്രസ് തുടരുകയാണ്. എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഉടന്‍ എന്‍സിപി സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച നടത്തുമെന്നാണ് സൂചന. പാല അടക്കം അഞ്ചു സീറ്റുകള്‍ യുഡിഎഫ് വാഗ്ദാനം ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പാലയില്‍ മാണി സി കാപ്പനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തയ്യാറാണെന്ന് പി ജെ ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

റഷ്യന്‍ മനുഷ്യക്കടത്ത്; രണ്ട് പേര്‍ അറസ്റ്റില്‍, പിടിയിലായത് മുഖ്യഇടനിലക്കാർ

വോട്ട് ചെയ്യാൻ എത്തി; ഇവിഎമ്മിനു മുന്നിൽ ആരതി; മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരെ കേസ്

ലോക്സഭ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്; പോളിം​ഗ് ശതമാനത്തിൽ ഇടിവ്, ആകെ രേഖപ്പെടുത്തിയത് 61.08 ശതമാനം

അഞ്ച് ദിവസം വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ; മുന്നറിയിപ്പ്