കേരളം

ആലപ്പുഴയിൽ രണ്ടിടങ്ങളിൽ പൊലീസുകാർക്ക് നേരെ ആക്രമണം; വെട്ടിയും കുത്തിയും പരിക്കേൽപ്പിച്ചു; കാപ്പാ കേസ് പ്രതി പിടിയിൽ

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ രണ്ടിടങ്ങളിൽ പൊലീസുകാർക്ക് നേരെ ആക്രമണം. സൗത്ത് സ്റ്റേഷനിലെ പൊലീസുകാരൻ സജീഷ്, കുത്തിയതോട് സ്റ്റേഷനിലെ പൊലീസുകാരൻ വിജേഷ് എന്നിവർക്ക് നേരെയായിരുന്നു ആക്രമണം. 

ഇന്നലെ രാത്രിയോടെയാണ് സംഭവം. വെട്ടു കേസിലെ പ്രതിയെ പിടികൂടാൻ പോയപ്പോഴാണ് സൗത്ത് സ്റ്റേഷനിലെ പൊലീസുകാരനായ സജീഷിന് വെട്ടേറ്റത്. സജീഷിന്റെ കൈപ്പത്തിക്കാണ് വെട്ടേറ്റത്. കാപ്പാ കേസിലെ പ്രതിയെ പിടികൂടാനായി പോയപ്പോഴാണ് ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് കാപ്പാ കേസ് പ്രതിയായ ലിനോജ് എന്നയാളെ പൊലീസ് പിടികൂടി. ഇയാളുടെ ഒപ്പമുണ്ടായിരുന്ന ആൾ ഒളിവിലാണ്. 

കോടംതുരുത്തിൽ രണ്ടുപേർ തമ്മിലുള്ള അടി പിടി പരിഹരിക്കുന്നതിനിടെയാണ് വിജേഷിന് കുത്തേറ്റത്. നെഞ്ചിലാണ് വിജേഷിന് കുത്തേറ്റത് പരിക്കേറ്റ പൊലീസുകാരിൽ ഒരാളെ ആലപ്പുഴ മെഡിക്കൽ കോളജിലും മറ്റൊരാളെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു