കേരളം

പന്തളത്തെ വന്‍ തോല്‍വി : സിപിഎമ്മില്‍ നടപടി ; ഏരിയാ സെക്രട്ടറിയെ മാറ്റി

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട : തദ്ദേശ തെരഞ്ഞെടുപ്പില്‍ പന്തളം നഗരസഭയില്‍ ഭരണം നഷ്ടമായ സംഭവത്തില്‍ സിപിഎമ്മില്‍ നടപടി. സിപിഎം ഏരിയ സെക്രട്ടറി ഇ ഫസലിനെ മാറ്റി. പകരം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി ബി ഹര്‍ഷകുമാറിന് ഏരിയാ സെക്രട്ടറിയുടെ ചുമതല നല്‍കി. 

സിപിഎം സംസ്ഥാന സമിതി നിര്‍ദേശത്തെ തുടര്‍ന്നാണ് ജില്ലാ നേതൃയോഗത്തിന്റെ തീരുമാനം. നഗരസഭയുടെ ചുമതലയുണ്ടായിരുന്ന ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി ഡി ബൈജുവിനെയും നീക്കി. സംഘടനാപരമായി ഗുരുതര വീഴ്ച ഉണ്ടായി എന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. 

പ്രചാരണത്തിലും പോരായമകളുണ്ടായി. ഇതേത്തുടര്‍ന്ന് തെരഞ്ഞെടുപ്പില്‍ തിരിച്ചടിക്കും ബിജെപി മുന്നേറ്റത്തിനും വഴിയൊരുക്കി. ഭൂരിപക്ഷ സമുദായ ധ്രുവീകരണം കണ്ടെത്തി പരിഹാരം കാണുന്നതില്‍ ഏരിയാ നേതൃത്വം പരാജയപ്പെട്ടുവെന്നും സിപിഎം വിലയിരുത്തി. 

2015ല്‍ 15 സീറ്റുകള്‍ നേടി സിപിഎം ഭരണം നേടിയിരുന്നു. ഇത്തവണ ഒമ്പതു സീറ്റുകളാണ് സിപിഎമ്മിന് ലഭിച്ചത്. ഏഴു സീറ്റ് മാത്രം ഉണ്ടായിരുന്ന ബിജെപി 18 സീറ്റുകള്‍ നേടി നഗരസഭ ഭരണം പിടിച്ചെടുക്കുകയും ചെയ്തു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി