കേരളം

ശമനമില്ലാതെ കേരളം, 70,859 രോഗികള്‍ ; ദക്ഷിണേന്ത്യയില്‍ പ്രതിദിന കോവിഡ് മരണം കൂടുതല്‍ കേരളത്തില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : രാജ്യത്ത് കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം കുത്തനെ കുറയുന്നു. രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ ഏറ്റവും കൂടുതലുള്ളത് കേരളത്തിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. 

പതിനായിരത്തിലേറെ കോവിഡ് രോഗികളുള്ളത് കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. ഇന്ത്യയില്‍ കോവിഡ് ആദ്യം സ്ഥിരീകരിച്ച കേരളത്തിലാണ്, തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചതില്‍ 45 ശതമാനവുമെന്ന് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 

കേരളത്തില്‍ ഇപ്പോഴും 70,859 കോവിഡ് രോഗികളാണുള്ളത്. തമിഴ്‌നാട്ടില്‍ ആകെ രോഗികളുടെ എണ്ണം 4813 ആയി കുറഞ്ഞു. 

കോവിഡ് രോഗികളില്‍ രണ്ടാം സ്ഥാനത്ത് മഹാരാഷ്ട്രയാണ്. 20 ലക്ഷത്തോളം വരെ കോവിഡ് രോഗികളുണ്ടായിരുന്ന മഹാരാഷ്ട്രയില്‍, ഇന്നലെ 1800 ലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ പ്രതിദിന മരണവും മഹാരാഷ്ട്രയിലാണ്. 30 മരണം. 

അതേസമയം ദക്ഷിണേന്ത്യയില്‍ പ്രതിദിന കോവിഡ് മരണം കൂടുതലും കേരളത്തിലാണ്. 17 പേര്‍. 13 പേര്‍ മരിച്ച ഛത്തീസ്ഗഢാണ് രാജ്യത്ത് മൂന്നാമത്. 

ഇന്നലെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 9102 ആയി കുറഞ്ഞു. ഏഴുമാസത്തിന് ശേഷമാണ് ഇത്രയും കുറഞ്ഞ നിലയിലേക്ക് കോവിഡ് വ്യാപനം കുറയുന്നത്. 2020 ജൂണ്‍ നാലിന് 9304 ആയിരുന്നു രോഗികളുടെ എണ്ണം. ഇതിന് ശേഷം പ്രതിദിന രോഗികളുടെ എണ്ണം ഉയരുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

'ഇതെന്താ ക്രിസ്മസ് ട്രീയോ?': മിന്നിത്തിളങ്ങുന്ന ലുക്കില്‍ ഐശ്വര്യ റെഡ് കാര്‍പ്പറ്റില്‍; വൈറല്‍

ധോനിയുടെ മാത്രമല്ല, ചിലപ്പോള്‍ എന്റേതും; വിരമിക്കല്‍ സൂചന നല്‍കി കോഹ്‌ലി

ഏതെങ്കിലും ഒന്ന് പോരാ! എണ്ണകളുടെ ​ഗുണവും സ്വഭാവും അറിഞ്ഞ് ഭക്ഷണം തയ്യാറാക്കാം

80ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു