കേരളം

യുഡിഎഫിന്റെ ഔദ്യോഗിക സീറ്റ് വിഭജന ചർച്ചയ്ക്ക് ഇന്ന് തുടക്കം ; സീറ്റുകൾ വെച്ചു മാറുന്നതും പരി​ഗണനയിൽ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫിന്റെ ഔദ്യോഗിക സീറ്റ് വിഭജന ചർച്ചയ്ക്ക് ഇന്ന് തുടക്കം.  മുസ്‍ലിം ലീഗ് നേതാക്കളുമായി മലപ്പുറത്ത്  കോൺഗ്രസ് നേതൃത്വം ഇന്ന് കൂടിക്കാഴ്ച നടത്തും. അടുത്ത ദിവസം മറ്റ് ഘടകകക്ഷികളുമായും ചർച്ച നടത്തും. സീറ്റ് വച്ചുമാറുന്നത് ഉൾപ്പെടെ  തീരുമാനിക്കാൻ തൊടുപുഴയിൽ കേരള കോൺഗ്രസ് പി ജെ ജോസഫ് വിഭാ​ഗം ഇന്ന് നേതൃയോഗം വിളിച്ചിട്ടുണ്ട് 

കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗവും എൽജെഡിയും ഇടതുമുന്നണിയിലേക്ക് പോയതോടെ ഒഴിവു വന്ന 15 സീറ്റുകൾ ലക്ഷ്യമിട്ടാണ് പാർട്ടികൾ രം​ഗത്തുള്ളത്. കഴിഞ്ഞ തവണ 24 സീറ്റുകളിൽ മൽസരിച്ച മുസ്ലിം ലീ​ഗ് ഇത്തവണ 30 സീറ്റ് വേണമെന്നാണ് ആവശ്യപ്പെടുന്നത്. കേരള കോൺ​ഗ്രസ് കഴിഞ്ഞ തവണ മൽസരിച്ച മുഴുവൻ സീറ്റും വേണമെന്ന് പി ജെ ജോസഫും ആവശ്യപ്പെടുന്നു. 

കോട്ടയം ജില്ലയിലെ ഏതെങ്കിലും സീറ്റ് വിട്ടു കൊടുക്കേണ്ടി വന്നാൽ പകരം കോൺഗ്രസിന്റ കൈവശമുള്ള മൂവാറ്റുപുഴ ചോദിക്കാനാണ് ജോസഫിന്റെ തീരുമാനം. തിരുവല്ലയും റാന്നിയും വച്ചു മാറുന്നതും പരിഗണനയിലുണ്ട്. അഞ്ച് സീറ്റിൽ മൽസരിച്ച ആർഎസ് പി കൊല്ലത്തും ആലപ്പുഴയിലും ഓരോ സീറ്റ് കൂടി ആവശ്യപ്പെടും.  ജനുവരിയോടെ സീറ്റ് വിഭജനം പൂർത്തിയാക്കണമെന്ന് ഘടകകക്ഷികൾ ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്