കേരളം

മദ്രാസ് ഐഐടിയിൽ മലയാളിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ; മദ്രാസ് ഐഐടിയ്ക്കുള്ളിൽ മലയാളിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഇലക്ട്രിക്കൽ വിഭാ​ഗത്തിലെ ​ഗവേഷണ വിദ്യാർഥിയും പ്രോജക്ട് കോ ഓര്‍ഡിനേറ്ററുമായ ഉണ്ണിക്കൃഷ്ണന്‍ നായരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. 22 വയസായിരുന്നു. 

വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ മദ്രാസ് ഐഐടി ക്യാമ്പസിനുള്ളിലെ ഹോക്കി ഗ്രൗണ്ടിനു സമീപത്തുനിന്ന് വിദ്യാര്‍ഥികളാണ് മൃതദേഹം കണ്ടെത്തിയത്. പാതി കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. മുഖവും ചില ശരീരഭാ​ഗങ്ങൾക്കുമാണ് പൊള്ളലേറ്റിരിക്കുന്നത്.

രാവിലെ കാമ്പസിൽ എത്തിയ ഉണ്ണികൃഷ്ണനെ വൈകിട്ടോടെ കാണാതാവുകയായിരുന്നു.ആത്മഹത്യ ചെയ്തതിന്റെ ലക്ഷണങ്ങളല്ല പ്രദേശത്തുള്ളത്. മറ്റെവിടെയോവച്ച് കത്തിച്ചശേഷം മൃതദേഹം ആളൊഴിഞ്ഞ പ്രദേശത്തുകൊണ്ടുവന്നിട്ടതാകാമെന്നാണ് കരുതുന്നത്.  മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി റോയിപേട്ടയിലെ ആശുപത്രിയിലേക്ക് മാറ്റി. കോട്ടൂര്‍പുരം പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!