കേരളം

വീണ്ടും ക്രൂരത: വഴിയരികില്‍ കിടന്ന അമ്മപ്പട്ടിയുടെയും കുഞ്ഞിന്റെയും ദേഹത്തേക്ക് വാഹനം ഓടിച്ചുകയറ്റി

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: റോഡരികില്‍ കിടന്നിരുന്ന തള്ളപ്പട്ടിയുടെയും പട്ടിക്കുട്ടിയുടെയും ദേഹത്തേക്ക് വാഹനം ഓടിച്ചുകയറ്റി. കഴിഞ്ഞ വ്യാഴാഴ്ചയാണ് ക്രൂരത അരങ്ങേറിയത്. മൃഗസ്‌നേഹികളുടെ സംഘടനയായ പോസ് നല്‍കിയ പരാതിയില്‍ വാഹനം പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

വാഹനം കയറിയിറങ്ങി അഞ്ചുമാസം പ്രായമുള്ള പട്ടിക്കുട്ടിയുടെ നട്ടെല്ല് തകര്‍ന്നു. അമ്മപ്പട്ടിയുടെ കാലിന് പരിക്കേറ്റു. കാനാട്ടുകര സ്വദേശിയുടെ കാറാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

റോഡരികില്‍ കിടന്ന തള്ളപ്പട്ടിയുടെ ദേഹത്തേക്കാണ് ആദ്യം വണ്ടി ഓടിച്ചുകയറ്റിയത്. പിന്നീടാണ് കുഞ്ഞിന്റെ ശരീരത്തിലും വണ്ടി കയറ്റുകയായിരുന്നു. ദൃക്‌സാക്ഷിയായ കാനാട്ടുകര സ്വദേശി അഭിരാജാണ് പോസ് അധികൃതരെ അറിയിച്ചത്. അഭിരാജാണ് രണ്ടു പട്ടികളെയും ഇപ്പോള്‍ സംരക്ഷിക്കുന്നത്. 

ചികിത്സച്ചെലവുകള്‍ മുഴുവന്‍ ഏറ്റെടുത്തിട്ടുണ്ടെന്ന് പോസ് പ്രവര്‍ത്തകര്‍ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

പ്രസിഡന്റ് പദത്തിൽ അഞ്ചാം വട്ടം; പുടിൻ വീണ്ടും അധികാരമേറ്റു

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം