കേരളം

മുട്ടില്‍ മരം മുറി വിവാദം; നേതൃത്വത്തിന് തെറ്റു പറ്റിയോ? ചര്‍ച്ച ചെയ്യാന്‍ സിപിഐ

സമകാലിക മലയാളം ഡെസ്ക്


തിരുവനനന്തപുരം: മുട്ടില്‍ മരംമുറി വിവാദം വിശദമായി ചര്‍ച്ച ചെയ്യാന്‍ സിപിഐ. ലോക്ക്ഡൗണിന് ശേഷം സംസ്ഥാന നേതൃയോഗം കൂടും. വിഷയവുമായി ബന്ധപ്പെട്ട് നേതൃത്വത്തിന് തെറ്റ് പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കും.

ഉദ്യോഗസ്ഥ തലത്തിലാണ് വീഴ്ചയെന്നാണ് പാര്‍ട്ടിയുടെ പ്രാഥമിക വിലയിരുത്താല്‍. എന്നാല്‍, നേതൃത്വത്തിന്റെ വീഴ്ചയുണ്ടോയെന്ന് പരിശോധിക്കണമെന്ന് അഭിപ്രായം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. മരം മുറി നടന്ന കാലയളവില്‍ വനം വകുപ്പ് സിപിഐയാണ് കൈകാര്യം ചെയ്തിരുന്നത്. റവന്യു വകുപ്പിന് എതിരെയും ആരോപണം ഉയര്‍ന്നിട്ടുണ്ട്. 

ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് മരംകൊള്ള അന്വേഷിക്കുന്നത്. വയനാട് മാത്രമല്ല സംസ്ഥാനത്ത് നിരവധി സ്ഥലങ്ങളില്‍ റവന്യൂവകുപ്പിന്റെ ഉത്തരവ് മറയാക്കി വ്യാപകമായ മരമുറി നടന്നിട്ടുണ്ടെന്നാണ് ഡിജിപിയുടെ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തില്‍ വിജിലന്‍സ്- വനം ഉദ്യോഗസ്ഥരുള്‍പ്പെടെ പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷിക്കുന്നത്. വനം നിയമങ്ങളുടെ ലംഘനവും, അഴിമതിയും ഗൂഡാലോചനയും സംഘം അന്വേഷിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''

ബസ് ഓടിച്ചത് യദു തന്നെ; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് റോഷ്ന

ദിവസേന 40 ടെസ്റ്റുകള്‍, പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ സമയം അനുവദിച്ചു, ഉത്തരവിറക്കി ഗതാഗതവകുപ്പ്