കേരളം

അതെല്ലാം ഹൈക്കമാന്‍ഡിന്റെ അധികാരം; പക്ഷേ നല്ല രീതിയില്‍ ആവാമായിരുന്നു: ഉമ്മന്‍ ചാണ്ടി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കെപിസിസി പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയുമെല്ലാം തീരുമാനിക്കുന്നത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ അധികാരപരിധിയില്‍ പെട്ട കാര്യങ്ങളാണെന്നും അതില്‍ ആര്‍ക്കും എതിര്‍പ്പില്ലെന്നും മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടി. ഹൈക്കമാന്‍ഡിന്റെ തീരുമാനം അംഗീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.

രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ സംതൃപ്തിയുണ്ടെന്ന് ഉമ്മന്‍  ചാണ്ടി പറഞ്ഞു. എല്ലാ കാര്യങ്ങളും സംസാരിച്ചു. തെരഞ്ഞെടുപ്പു തോല്‍വി ഉള്‍പ്പെടെ ചര്‍ച്ചയായി. രാഹുല്‍ ഗാന്ധിക്ക് ഇക്കാര്യങ്ങളില്‍ അദ്ദേഹത്തിന്റേതായ അഭിപ്രായമുണ്ട്.

കേരളത്തിലെ നേതൃമാറ്റം നല്ല രീതിയില്‍ ആകാമായിരുന്നു എന്ന അഭിപ്രായം തനിക്കുണ്ട്. ഹൈക്കമാന്‍ഡ് എടുത്ത തീരുമാനത്തില്‍ എതിര്‍പ്പില്ല. നിയമിക്കപ്പെട്ട ആളുകളോടും എതിര്‍പ്പില്ല. അതെല്ലാം എല്ലാവരും അംഗീകരിക്കുന്നു. ഹൈക്കമാന്‍ഡിന്റെ തീരുമാനം അംഗീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. 

കാര്യങ്ങളെല്ലാം രാഹുല്‍ ഗാന്ധിയോടു സംസാരിച്ചു. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ടുപോവുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി