കേരളം

ശശീന്ദ്രന്‍ വേണ്ട, എലത്തൂരില്‍ യുവാക്കള്‍ക്ക് സീറ്റ് നല്‍കണം ; എന്‍സിപി കോഴിക്കോട് നേതൃയോഗത്തില്‍ കയ്യാങ്കളി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : കോഴിക്കോട് എന്‍സിപി ജില്ലാ നേതൃയോഗത്തില്‍ കയ്യാങ്കളി. എലത്തൂര്‍ മണ്ഡലത്തില്‍ മന്ത്രി എ കെ ശശീന്ദ്രന് വീണ്ടും സ്ഥാനാര്‍ത്ഥിത്വം നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തി. മണ്ഡലത്തില്‍ ഇനി യുവാക്കള്‍ക്ക് അവസരം നല്‍കണമെന്നും ആവശ്യം ഉയര്‍ന്നു. 

എലത്തൂരില്‍ ഉള്‍പ്പെടെ ഏഴ് തവണ മത്സരിക്കാന്‍ അവസരം കിട്ടിയ എ കെ ശശീന്ദ്രന്‍ അഞ്ച് തവണ നിയമസഭയിലെത്തി. രണ്ട് തവണ മന്ത്രിയുമായി. അതിനാല്‍ ഇത്തവണ മാറി നില്‍ക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. കണ്ണൂര്‍ ജില്ലക്കാരനായ ശശീന്ദ്രന്‍ കോഴിക്കോട് ജില്ലയില്‍ മൂന്നു മണ്ഡലങ്ങളില്‍ മല്‍സരിച്ച് വിജയിച്ചു. 

ഇനിയും ശശീന്ദ്രന്‍ മല്‍സരിച്ചാല്‍ ജില്ലയിലെ യുവാക്കള്‍ക്ക് അവസരം നിഷേധിക്കപ്പെടലാകുമെന്നും ശശീന്ദ്രന്‍ വിരുദ്ധപക്ഷം ചൂണ്ടിക്കാട്ടുന്നു. കോഴിക്കോട് എന്‍സിപി ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദിന്റെ പേരാണ് ഇവര്‍ പ്രധാനമായും ഉയര്‍ത്തിക്കാട്ടുന്നത്. 

എന്നാല്‍ അനുഭവ സമ്പത്ത് പ്രധാനമാണെന്നും, അതുകൊണ്ടുതന്നെ ശശീന്ദ്രന് തന്നെ അവസരം നല്‍കണമെന്നും ശശീന്ദ്രന്‍ പക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടു. തര്‍ക്കം ഉന്തും തള്ളിലേക്കും കലാശിച്ചു.യോഗത്തില്‍ മന്ത്രി എ കെ ശശീന്ദ്രനും പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരനും പങ്കെടുത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

റണ്ണൊഴുകിയ മത്സരത്തിലും സിംഗിളിനായി അമ്പയറോട് തര്‍ക്കിച്ച് ഗംഭീര്‍, വിഡിയോ

'കുഞ്ഞിനെ 3 ദിവസം അന്യമതസ്ഥർക്ക് കൊടുക്കരുത്'; വിചിത്ര നിർദേശം; ഈ നാടിനിത്‌ എന്തു പറ്റിയെന്ന് സാന്ദ്ര തോമസ്

വിശ്വസുന്ദരി മത്സരത്തിന് സൗദി അറേബ്യയും?, പ്രതീക്ഷയില്‍ റൂമി ഖഹ്താനി; ചര്‍ച്ച നടക്കുകയാണെന്ന് സംഘാടകര്‍

'കൂതറ വർക്ക്, തക്കാളിപ്പെട്ടിയും തെർമോക്കോളും അടുക്കി വെച്ചാൽ സെറ്റാവില്ല': അശ്വന്ത് കോക്കിന് മറുപടിയുമായി 'തങ്കമണി' ആർട്ട് ഡയറക്ടർ