കേരളം

സ്ഥിരപ്പെടുത്തല്‍ സ്‌പെഷ്യല്‍ റൂള്‍ പ്രകാരമെന്ന് സര്‍ക്കാര്‍, വിശദാംശങ്ങള്‍ ഹാജരാക്കാന്‍ ഹൈക്കോടതി; സ്‌റ്റേ തുടരും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളിലെ സ്ഥിരപ്പെടുത്തലിന് ഹൈക്കോടതി ഏര്‍പ്പെടുത്തിയ സ്‌റ്റേ തുടരും.താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയത്  സ്‌പെഷ്യല്‍ റൂള്‍ പ്രകാരം പിഎസ്സിക്ക് വിടാത്ത തസ്തികളിലെന്ന്  സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദീകരണം നല്‍കി. സര്‍ക്കാരും പൊതുമേഖലാസ്ഥാപനങ്ങളും ഏപ്രില്‍ എട്ടിനകം സത്യവാങ്മൂലം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.

സംസ്ഥാന വനിതാ കമ്മീഷന്‍, കെല്‍ട്രോള്‍, സിഡിറ്റ് തുടങ്ങി പത്തു സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളില്‍ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ മറുപടി. പിഎസ് സിക്ക് വിടാത്ത തസ്തികകകളിലാണ് താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന നടപടി ഉണ്ടായതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചു. സ്‌പെഷ്യല്‍ റൂള്‍ പ്രകാരമാണ് ഈ പൊതുമേഖല സ്ഥാപനങ്ങളില്‍ സ്ഥിരപ്പെടുത്തല്‍ നടന്നിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഓരോ സ്ഥാപനങ്ങളിലെയും സ്‌പെഷ്യല്‍ റൂളിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. 

ഇത് നല്‍കുന്നതിനും മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിനും കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഏപ്രില്‍ എട്ടുവരെ കോടതി സമയം അനുവദിച്ചു. ഏപ്രില്‍ എട്ടിനാണ് ഹര്‍ജി വീണ്ടും കോടതി പരിഗണിക്കുക. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്