കേരളം

ഇലവെട്ടാനെന്ന് പറഞ്ഞ് മരത്തില്‍ കയറ്റി, ബിഹാര്‍ സ്വദേശികളുടെ പണവും മൊബൈലും തട്ടിയെടുത്ത് യുവാവ്‌

സമകാലിക മലയാളം ഡെസ്ക്


മലപ്പുറം: ജോലിക്ക് വിളിച്ചു മരത്തിൽ കയറ്റിയതിന് ശേഷം ഇതര സംസ്ഥാന തൊഴിലാളികളുടെ പണവും മൊബൈൽ ഫോണും കവർന്നു. മൊബൈൽ ഫോണും 10,000 രൂപയുമാണ് തട്ടിയെടുത്തത്. 

ചങ്ങരംകുളം പ്രദേശത്ത് മരം വെട്ട് ജോലിയുമായി ഉപജീവനം കഴിക്കുന്ന ബിഹാർ സ്വദേശികളായ നവൽകുമാർ, സത്രുധാർ എന്നിവരാണ് തട്ടിപ്പിന് ഇരയായത്. ബുധനാഴ്ച രാവിലെ ബൈക്കിൽ എത്തിയ യുവാവ് മരത്തിന്റെ ഇല വെട്ടാൻ എന്ന് പറഞ്ഞ് ഇരുവരെയും ജോലിക്കു വിളിച്ചു. 

കോലിക്കരയിലെ ഒരു പറമ്പിൽ എത്തി ഇല വെട്ടാനുള്ള മരം കാണിച്ചു കൊടുത്തു. ഇവർ വസ്ത്രം മാറി ജോലി ആരംഭിച്ചതോടെ താഴെ സൂക്ഷിച്ചിരുന്ന തൊഴിലാളികളുടെ വസ്ത്രത്തിൽ നിന്ന് പണവും മൊബൈൽ ഫോണും കവർന്ന് യുവാവ് കടന്നു. തൊഴിലാളികൾ ചങ്ങരംകുളം പൊലീസിൽ പരാതി നൽകി. പരിസരത്തെ സിസി ടിവികൾ പരിശോധിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്