കേരളം

'അദാനിയില്‍ നിന്ന് വൈദ്യുതി വാങ്ങുന്നതുകൊണ്ടാണോ  മോദി പിണറായിക്ക് എതിരെ കേസെടുക്കാത്തത്?'

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എല്‍ഡിഎഫിനും ബിജെപിക്കും എതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് എഐസിസി വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല. ബിജെപിയും ഇടതു സര്‍ക്കാരും തമ്മിലുള്ള ധാരണ പുറത്ത് വരികയാണെന്ന് അദ്ദേഹം ആരോപിച്ചു. സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസ് എടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എന്തുകൊണ്ട് നിര്‍ദേശം നല്‍കിയില്ലെന്ന് സുര്‍ജേവാല ചോദിച്ചു.

8,785 കോടിയുടെ വിന്‍ഡ് പവര്‍ അദാനി ഗ്രൂപ്പില്‍ നിന്ന് വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. കൂടിയ വില നല്‍കി എന്തിന് ഇവരില്‍ നിന്ന് വാങ്ങണമെന്ന് വ്യക്തമാക്കണം. സോളാര്‍ എനര്‍ജി ക്വാട്ട എന്തിനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ വെട്ടി കുറച്ചതെന്നും സുര്‍ജേവാല ചോദിച്ചു.  

അധികമായി വൈദ്യുതി ഉള്ള സംസ്ഥാനം എന്തിനാണ് ഇത്ര വില നല്‍കി അദാനിയില്‍ നിന്ന് വൈദ്യുതി വാങ്ങുന്നത്. ഈ രഹസ്യ ധാരണ ഉള്ളത് കൊണ്ടാണോ മോദി സര്‍ക്കാര്‍ പിണറായി വിജയന് എതിരെ കേസ് എടുക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തിയതായിരുന്നു അദ്ദേഹം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി