കേരളം

കന്യാസ്ത്രീകള്‍ക്കെതിരായ കാടത്തത്തെ കേന്ദ്രമന്ത്രി പിന്താങ്ങുന്നു; പിയൂഷ് ഗോയലിനെതിരെ മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട് : കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടില്ല എന്ന വാദം തെറ്റാണ്. കന്യാസ്ത്രീകളാണ് എന്ന ഒറ്റ കാരണത്താലാണ് ആക്രമണം നടന്നത്. ആക്രമണത്തെ കേന്ദ്രമന്ത്രി ന്യായീകരിക്കുകയാണ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

അക്രമികളെ കേന്ദ്രമന്ത്രി വെള്ളപൂശുകയാണ്. കന്യാസ്ത്രീകള്‍ക്കെതിരായ കാടത്തത്തെ കേന്ദ്രമന്ത്രി പിന്താങ്ങുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. പൗരത്വ ബില്‍ കേരളത്തില്‍ നടപ്പാക്കില്ല. തടങ്കല്‍ പാളയങ്ങള്‍ കേരളത്തില്‍ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.മുഖ്യമന്ത്രി ആരെന്ന് തെരഞ്ഞെടുപ്പ് കഴിഞ്ഞ് തീരുമാനിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു. 

എല്ലാ ജില്ലകളിലും എല്‍ഡിഎഫിന് അനുകൂലമായ ജനവികാരം ഉയര്‍ന്നുവന്നതായാണ് ജില്ലാ പര്യടനത്തില്‍ കാണാന്‍ കഴിഞ്ഞതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ഇടതുപക്ഷം മികച്ച വിജയം നേടും. അഞ്ചുകൊല്ലം മുമ്പ് ബിജെപി നേമത്ത് അക്കൗണ്ട് തുറന്നു. അത് ഇത്തവണ ഇടതുപക്ഷം ക്ലോസ് ചെയ്യുമെന്നും പിണരായി വിജയന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ല; പുരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്‍മാറി

എന്തുകൊണ്ട് രോഹിത് ഇംപാക്ട് പ്ലെയര്‍ ആയി? കാരണം വെളിപ്പെടുത്തി പിയൂഷ് ചൗള

17 രോഗികളെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊന്നു; യുഎസ് നഴ്‌സിന് 700 വര്‍ഷം തടവ് ശിക്ഷ

വെള്ളം നനക്കലല്ല കൈ കഴുകല്‍; രോ​ഗാണുക്കളെ പ്രതിരോധിക്കാൻ ശീലമാക്കാം ശുചിത്വം