കേരളം

ഒഴുക്കിൽപ്പെട്ട് കാണാതായ കുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: ആറാട്ടുപുഴ മന്ദാരം കടവിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ട് കുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. വ്യാഴാഴ്ച്ച ഉച്ചയോടെയാണ് അപകടം നടന്നത്. കടവിന് സമീപം ഫുട്ബോൾ കളിച്ചിരുന്ന കുട്ടികൾ പന്ത് പുഴയിൽ വീണതിനെ തുടർന്ന് പുഴയിൽ ഇറങ്ങുകയായിരുന്നു.

ആറാട്ടുപുഴ സ്വദേശി ഗൗതമിന്റെ മൃതദേഹമാണു കണ്ടെത്തിയത്. 14 വയസായിരുന്നു. സുഹൃത്ത് ഷിജിനെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്. ഷിജിന് 15 വയസായിരുന്നു. 

സമീപത്തെ തന്നെ വല്യാകോളനി എന്ന സ്ഥലത്തെ  കുട്ടികളാണ് പുഴയിൽ അകപെട്ടത്. നാല് പേരാണ് കളിച്ചിരുന്നത്. മറ്റ് രണ്ട് കുട്ടികൾ അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ എത്തി തിരഞ്ഞെങ്കിലും കുട്ടികളെ കണ്ടെത്താനായില്ല. തുടർന്ന് ദുരന്ത നിവാരണ സേനയും ഫയർഫോഴ്സും പൊലീസും ചേർന്നായിരുന്നു തിരച്ചിൽ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍-ഡ്രൈവര്‍ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

4500 രൂപയ്ക്ക് ചെരിപ്പുവാങ്ങി, ഒരു മാസത്തിൽ പൊട്ടി; വിഡിയോയുമായി നടി കസ്തൂരി

'ടീസറിലെ ഗാനം പിന്‍വലിക്കണം'; രജനീകാന്തിന്റെ 'കൂലി'ക്കെതിരെ ഇളയരാജ; നിര്‍മാതാക്കള്‍ക്ക് നോട്ടീസ്

പട്ടാപ്പകല്‍ ക്ഷേത്ര ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം, ഹോട്ടലുകളില്‍ മുറി എടുത്ത് സുഖജീവിതം; കമിതാക്കള്‍ വലയില്‍- വീഡിയോ

ഡല്‍ഹിയിലെ നിരവധി സ്‌കൂളുകളില്‍ ബോംബ് ഭീഷണി, പരീക്ഷകൾ നിർത്തി; പരിശോധന