കേരളം

ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന തുക എഴുതി സൂക്ഷിക്കാന്‍ 'കൈക്കൂലി' രജിസ്റ്റര്‍; സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന 

സമകാലിക മലയാളം ഡെസ്ക്

കോട്ടയം:  വിജിലന്‍സിന്റെ മിന്നല്‍ പരിശോധനയില്‍ കോട്ടയം കഞ്ഞിക്കുഴി, കലക്ടറേറ്റ് ഭാഗം എന്നിവിടങ്ങളിലെ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ കൃത്രിമം കണ്ടെത്തി. സബ് രജിസ്ട്രാര്‍ ഓഫിസില്‍ ലഭിക്കുമെന്നു പ്രതീക്ഷിക്കുന്ന കൈക്കൂലിത്തുക എഴുതി സൂക്ഷിച്ചിരുന്ന രജിസ്റ്റര്‍ പിടിച്ചെടുത്തു. സബ്‌ രജിസ്ട്രാര്‍ ഓഫിസിലെ ഉദ്യോഗസ്ഥന്‍ അതതു ദിവസം ലഭിക്കാവുന്ന കൈക്കൂലിത്തുക മുന്‍കൂറായി രജിസ്റ്ററില്‍ എഴുതുന്നതായാണ് കണ്ടെത്തിയത്.

രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരുന്ന തുകയില്‍ വളരെ കുറവ് തുക മാത്രമേ കൈവശം ഉണ്ടായിരുന്നുള്ളൂ. ഉദ്യോഗസ്ഥന്‍ ഷെയര്‍ മാര്‍ക്കറ്റില്‍ പണം നിക്ഷേപിക്കുന്ന ആളാണെന്നും കണ്ടെത്തിയിട്ടുണ്ട്. മറ്റൊരു സബ് രജിസ്ട്രാര്‍ ഓഫിസില്‍ സംശയകരമായി സാഹചര്യത്തില്‍ കാണപ്പെട്ട 4 ആധാരമെഴുത്തുകാരില്‍നിന്നായി 22,352 രൂപ പിടിച്ചെടുത്തു. രജിസ്ട്രാര്‍ ഓഫിസിലെ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കാന്‍ കൊണ്ടുവന്ന തുകയാണിതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കഞ്ഞിക്കുഴി, കലക്ടറേറ്റ് ഭാഗം എന്നിവിടങ്ങളിലെ സബ് രജിസ്ട്രാര്‍ ഓഫിസുകളിലാണ് കൃത്രിമം കണ്ടെത്തിയതെന്ന് വിജിലന്‍സ് ഈസ്റ്റേണ്‍ റേഞ്ച് എസ്പി വി ജി വിനോദ് കുമാര്‍ പറഞ്ഞു. റിപ്പോര്‍ട്ട് അടുത്തദിവസം സര്‍ക്കാരിനു കൈമാറും. ജില്ലയിലെ 6 സബ് റജിസ്ട്രാര്‍ ഓഫിസുകളിലാണ് ഒരേസമയം പരിശോധന നടന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു