കേരളം

നീരൊഴുക്ക് കുറഞ്ഞു, ജലനിരപ്പ് 2399അടിയായി; ഇടുക്കി ഡാമിന്റെ ഷട്ടർ അടച്ചു

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: നീരൊഴുക്ക് കുറഞ്ഞ സാഹചര്യത്തിൽ ഇടുക്കി ഡാമിൽ നിന്ന് വെള്ളം ഒഴുക്കി വിടുന്നതിനായി തുറന്ന ഷട്ടർ അടച്ചു. ഇന്നലെ രാത്രി പത്ത് മണിയോടെ ഡാമിലെ ജലനിരപ്പ് 2399.1 അടിയായതിന് പിന്നാലെയാണ് ഷട്ടർ അടച്ചത്. അതേസമയം അണക്കെട്ടിൽ ഇപ്പോഴും റെഡ് അലർട്ട് തന്നെയാണ്.

മഴ ശക്തമായിരുന്നതിനാൽ നവംബർ 14ന് ആണ് അണക്കെട്ടിലെ മൂന്നാമത്തെ ഷട്ടർ തുറന്നത്. ഷട്ടർ 40 സെന്റിമീറ്റർ ഉയർത്തി സെക്കൻഡിൽ 40,000 ലിറ്റർ വെള്ളമാണ് ഒഴുക്കി വിട്ടിരുന്നത്. മുല്ലപ്പെരിയാർ തുറക്കാനുള്ള സാഹചര്യം കൂടി പരിഗണിച്ചായിരുന്നു ഷട്ടർ ഉയർത്തിയിരുന്നത്.

അപ്പർ റൂൾകർവ് അനുസരിച്ച് 2400.03 അടിയാണ് ഇടുക്കിയുടെ സംഭരണശേഷി. ഇന്നലെ രാവിലെ 2399.16 അടിയായിരുന്നു ജലനിരപ്പ്. പിന്നീട് ജലനിരപ്പ് കുറഞ്ഞു രാത്രി ഒൻപതോടെ 2399.1 അടിയായി. ഇതേതുടർന്ന് 9.45-ന് ഷട്ടർ അടയ്ക്കുകയായിരുന്നു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർന്ന് തന്നെ നിൽക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത