കേരളം

അനുപമയുടെ കുഞ്ഞ് തിരികെവരുന്നു; അഞ്ച് ദിവസത്തിനുള്ളില്‍ എത്തിക്കണമെന്ന് സിഡബ്ല്യുസി

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: ദത്ത് നല്‍കിയ അനുപമയുടെ കുഞ്ഞിനെ തിരികെയെത്തിക്കും. അഞ്ച് ദിവസത്തനിള്ളില്‍ കുഞ്ഞിനെ ആന്ധ്രാപ്രദേശില്‍ നിന്ന് തിരികെയെത്തിക്കണമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നിര്‍ദേശം നല്‍കി. കുട്ടിയെ കൊണ്ടുവരാനായി പൊലീസ് സംരക്ഷണം നല്‍കണമെന്നും സിഡബ്ല്യുസി ഉത്തരവില്‍ വ്യക്തമാക്കി. ഇന്നലെ രാത്രിയാണ് ഉത്തരവിറങ്ങിയത്. 

കുഞ്ഞിനെ നാട്ടിലെത്തിച്ച് ഡിഎന്‍എ പരിശോധയനക്ക് വിധേയമാക്കും. കുഞ്ഞിനെ തിരികെ ലഭിക്കാന്‍ ശിശു ക്ഷേമ സമിതി ഓഫീസിന് മുന്നില്‍ അനുപമ സമരം നടത്തിവരികയായിരുന്നു. 

കുട്ടിയെ കൊണ്ടുവരുന്നതില്‍ സന്തോഷമുണ്ടെന്ന് അനുപമ പറഞ്ഞു. സിഡബ്ല്യുസി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ സമരം നിര്‍ത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ലെന്നും അനുപമ വ്യക്തമാക്കി. ശിശുക്ഷേമ സമിതിയെ ഏല്‍പ്പിച്ച കുഞ്ഞിനെ മാതാപിതാക്കളുടെ സമ്മതമില്ലാതെ ദത്ത് നല്‍കിയെന്നാണ് കേസ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

'ഗുഡ് ടച്ചും ബാഡ് ടച്ചും' അറിയാം, എന്നാല്‍ 'വെര്‍ച്വല്‍ ടച്ച്?' പഠിപ്പിക്കണം: ഡല്‍ഹി ഹൈക്കോടതി

ഇനി പ്രവാസികള്‍ക്ക് ഇന്ത്യയില്‍ എളുപ്പത്തില്‍ യുപിഐ ഇടപാട് നടത്താം; പുതിയ സംവിധാനവുമായി ഐസിഐസിഐ ബാങ്ക്

ഷാര്‍ജയില്‍ പുതിയ വാതക ശേഖരം കണ്ടെത്തി; യുഎഇ സാമ്പത്തിക മേഖലയ്ക്ക് നേട്ടം

വീണ്ടും കുതിച്ച് സ്വര്‍ണവില, 53,000 കടന്നു; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 400 രൂപ