കേരളം

ഫുഡ് സ്ട്രീറ്റില്‍ പോര്‍ക്കും ബീഫും ബിരിയാണിയും; ഡിവൈഎഫ്‌ഐയെ അഭിനന്ദിച്ച് ശങ്കു ടി ദാസും ശ്രീജിത്ത് പണിക്കരും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഭക്ഷണത്തില്‍ മതം കലര്‍ത്തുന്നതിനെതിരെ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച ഫുഡ് സ്ട്രീറ്റിനെ അഭിനന്ദിച്ച് ബിജെപി സഹയാത്രികരായ ശങ്കു ടി ദാസും ശ്രീജിത്ത് പണിക്കരും. നല്ലത് ആര് ചെയ്താലും അംഗീകരിക്കണം എന്ന് നിയമസഭ തെരഞ്ഞെടുപ്പില്‍ തൃത്താലയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ശങ്കു ടി ദാസ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അഭിപ്രായപ്പെട്ടു. 

ബജരംഗ് ദളോ ഹനുമാന്‍ സേനയോ എങ്കിലും ചെയ്യണമെന്ന് ഞാനുള്‍പ്പെടെ പലരും ആഗ്രഹിച്ച കാര്യമാണ് ഇന്ന് ഡിവൈഎഫ്‌ഐ ചെയ്തിരിക്കുന്നത് എന്നും ശങ്കു ടി ദാസ് കുറിച്ചു. ഫുഡ്‌ സ്ട്രീറ്റിൽ നോൺ ഹലാൽ ആയ ഭക്ഷണം വിളമ്പുമോ? എന്നു ചോദിച്ച് നേരത്തെ ശങ്കു ടി ദാസ് നേരത്തെ ഡിവൈഎഫ്ഐ പരിപാടിക്കെതിരെ രം​ഗത്തു വന്നിരുന്നു.

ശങ്കു ടി ദാസിന്റെ കുറിപ്പിന്റെ പൂർണരൂപം : 

നല്ലത് ആര് ചെയ്താലും അംഗീകരിക്കണം എന്നാണ്.
ഭക്ഷണത്തില്‍ മതം കലര്‍ത്തുന്ന ഹലാല്‍ വര്‍ഗ്ഗീയതക്ക് എതിരെ പോര്‍ക്ക് വിഭവങ്ങള്‍ ഉള്‍പ്പെടുത്തി നോണ്‍ ഹലാല്‍ ഫുഡ് സ്ട്രീറ്റ് സംഘടിപ്പിച്ച ഡി.വൈ.എഫ്.ഐയുടെ നടപടി ധീരമാണ്, മാതൃകാപരമാണ്, സ്വാഗതാര്‍ഹവുമാണ്.ബജരംഗ് ദളോ ഹനുമാന്‍ സേനയോ എങ്കിലും ചെയ്യണമെന്ന് ഞാനുള്‍പ്പെടെ പലരും ആഗ്രഹിച്ച കാര്യമാണ് ഇന്ന് ഡി.വൈ.എഫ്.ഐ ചെയ്തിരിക്കുന്നത്.

അഭിവാദ്യങ്ങളുമായി ശ്രീജിത്ത് പണിക്കർ

ചിക്കനും ബീഫും പന്നിയും ബിരിയാണിയും വിളമ്പി, ഭക്ഷണത്തിന് മതമില്ലെന്ന് തെളിയിച്ച ഡിവൈഎഫ്‌ഐ സഖാക്കള്‍ക്ക് അഭിവാദ്യങ്ങളെന്ന് ശ്രീജിത്ത് പണിക്കര്‍ അഭിപ്രായപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

'ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം'

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര

ബലാത്സംഗത്തില്‍ ഗര്‍ഭിണിയായ യുവതി പ്രസവിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ല, 16 കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി