കേരളം

യുവതികൾ തമ്മിലുള്ള വാക്കുതർക്കം അവസാനിച്ചത് കത്തിക്കുത്തിൽ, കത്തിയുടെ കുറച്ച് ഭാ​ഗം ശരീരത്തിൽ ഒടിഞ്ഞുകയറി; കേസ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; രണ്ടു യുവതികൾ തമ്മിലുള്ള വാക്കുതർക്കം അവസാനിച്ചത് കത്തിക്കുത്തിൽ. ചാവക്കാട് സ്വദേശി റീമയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളം മാഞ്ഞാലി മാട്ടുപുറത്താണ് ഇന്നലെയാണ് സംഭവമുണ്ടായത്. 

ഒരാഴ്ച മുൻപാണു കിഴക്കേപ്രം സ്വദേശിയായ ഷെറീനയും കുടുംബവും ഇവിടെ വാടകയ്ക്കു താമസിക്കാനെത്തിയത്. കഴിഞ്ഞദിവസം ചാവക്കാട് സ്വദേശിനി റീമയും ഇവിടെയെത്തി. ഷെറീനയും റീമയും തമ്മിലുള്ള വാക്കുതർക്കമാണു കത്തിക്കുത്തിൽ കലാശിച്ചതെന്നു പൊലീസ് പറയുന്നു. 

പിറകിൽ തോൾ വശത്തോടു ചേർന്നു കുത്തേറ്റ നിലയിലാണ് റീമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കത്തിയുടെ കുറച്ചു ഭാഗം ശരീരത്തിൽ ഒടിഞ്ഞു കയറിയ നിലയിലായിരുന്നു.  ആദ്യം പറവൂർ ഗവ. ആശുപത്രിയിലും തുടർന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആലങ്ങാട് പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി, കേസെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി