കേരളം

ഷാരൂഖിന്റെ മകന് മൂന്നാം തവണയും ജാമ്യമില്ല; ജയിലില്‍ തന്നെ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ആഡംബരക്കപ്പലില്‍ ലഹരിവിരുന്നിനിടെ പിടിയിലായ ബോളിവുഡ് നടന്‍ ഷാരൂഖിന്റെ മകന്‍  ആര്യന്‍ ഖാന് തിങ്കളാഴ്ചയും ജാമ്യം ലഭിച്ചില്ല. ഇതു മൂന്നാം തവണയാണ് ആര്യന്റെ ജാമ്യാപേക്ഷ തള്ളുന്നത്.  ബുധനാഴ്ച നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍സിബി) പ്രതികരണം അറിഞ്ഞ ശേഷം ജാമ്യാപേക്ഷയില്‍ കോടതി വാദം കേള്‍ക്കും.

കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ മുംബൈ ജയിലിലാണ് ആര്യന്‍. ആഡംബരകപ്പലില്‍ ലഹരിപാര്‍ട്ടി നടക്കുന്നതിനിടെ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥര്‍ ആര്യന്‍, സുഹൃത്ത് അര്‍ബാസ് മെര്‍ച്ചന്റ് എന്നിവരടക്കം ഒന്‍പതു പേരെയാണ് അറസ്റ്റ് ചെയ്തത്. മറുപടി സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട എന്‍സിബി, ആര്യന്റെ കസ്റ്റഡി വെള്ളിയാഴ്ച വരെ നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബുധനാഴ്ച രാവിലെ നിലപാട് അറിയിക്കണമെന്ന് എന്‍സിബിയോട് കോടതി ആവശ്യപ്പെട്ടു.

ആര്യന്റെ പക്കല്‍നിന്ന് ലഹരിമരുന്ന് പിടിച്ചെടുത്തിട്ടില്ലെന്ന് അഭിഭാഷകന്‍ ആവര്‍ത്തിച്ചു. താരപുത്രന്‍ സാക്ഷികളെ സ്വാധീനിക്കാമെന്നും തെളിവു നശിപ്പിക്കുമെന്നും പറഞ്ഞാണ് എന്‍സിബി ജാമ്യാപേക്ഷയെ എതിര്‍ക്കുന്നത്. മറ്റു പ്രതികള്‍ക്കൊപ്പം ആര്യനെയും ചോദ്യം ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു