കേരളം

നാടുവിട്ട പിടികിട്ടാപ്പുള്ളി ഒടുവിൽ പിടിയിൽ; അറസ്റ്റിലായത് 21 വർഷത്തിന് ശേഷം  

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കടകൾ ആക്രമിച്ചതിന് 21 വർഷം മുമ്പ് രജിസ്റ്റർ ചെയ്ത കേസിൽ ഉൾപ്പെട്ടയാൾ അറസ്റ്റിൽ. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച സജിമോൻ ( 44 ) എന്നയാളെയാണ് പാലോട് പൊലീസ് അറസ്റ്റ് ചെയ്തത്. വടക്കാഞ്ചേരിയിൽ നിന്നാണ് ഇയാൾ പിടിയിലായത്.

2000-ല്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. വേങ്കോലയിൽ കടകൾ ആക്രമിച്ചതിനാണ് സജിമോനെതിരെ കേസെടുത്തത്. എന്നാൽ ഇയാൾ വിചാരണക്കായി കോടതിയിൽ ഹാജരാകാതെ ഒളിവിൽ പോയി. നാടുവിട്ട ഇയാളെ പിന്നീട് പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. 

പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ പല സ്ഥലങ്ങളിലായി ഇയാൾ താമസിച്ചതായി പൊലീസിന് വിവരം ലഭിച്ചു. ഇവിടെ നിന്നുതന്നെ വിവാഹം ചെയ്ത് വടക്കാഞ്ചേരിയിൽ താമസിച്ചു വരികയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

പ്രസിഡന്റ് പദത്തിൽ അഞ്ചാം വട്ടം; പുടിൻ വീണ്ടും അധികാരമേറ്റു

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം