കേരളം

വിവാഹത്തിന് നാലുദിവസം മുമ്പേ എത്തി ; ഷോപ്പിങ്ങിനായി നഗരത്തില്‍ കറക്കം ; കുടുംബസുഹൃത്തിനൊപ്പം വധുവിന്റെ സഹോദരി മുങ്ങി

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട : വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തിയ കുടുംബസുഹൃത്തിനൊപ്പം വധുവിന്റെ സഹോദരിയായ 19 കാരി മുങ്ങി. മകളെ കാണിനില്ലെന്ന പരാതിയുമായി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തിരുവല്ല പൊലീസില്‍ പരാതി നല്‍കി. 

കുടുംബസുഹൃത്തും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയുമായ യുവാവ്, ബുധനാഴ്ച നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി നാലുദിവസം മുമ്പേ വധൂഗൃഹത്തിലെത്തിയിരുന്നു. വെള്ളിയാഴ്ച ഷോപ്പിങ്ങിനെന്ന വ്യാജേന യുവതിയെയും മാതാവിനെയും കൂട്ടി യുവാവ് തിരുവല്ല നഗരത്തിലെത്തി. 

തുടര്‍ന്ന് പാര്‍ക്ക് ചെയ്യാനെന്ന് പറഞ്ഞ് കാറുമായി പോയി. കുരിശുകവലയിലെ ജുവല്ലറിയില്‍ കയറിയ മാതാവിനോട്, സമീപത്തെ കമ്പ്യൂട്ടര്‍ കഫെയില്‍ പോയി വരാമെന്ന് പറഞ്ഞ് യുവതിയും പോയി. ഏറെ നേരം കഴിഞ്ഞിട്ടും മടങ്ങി വരാത്തതിനെ തുടര്‍ന്ന് മകളെ ഫോണില്‍ വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി