കേരളം

എംകോം വിദ്യാര്‍ഥിയുടെ ഉത്തരക്കടലാസ് നഷ്ടപ്പെട്ടു; മറ്റ് പരീക്ഷകളിലെ ശരാശരി നോക്കി മാര്‍ക്കിടാന്‍ ഹൈക്കോടതി നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: എംകോം പരീക്ഷയുടെ ഉത്തരക്കടലാസ് നഷ്ടപ്പെട്ട സംഭവത്തിൽ മറ്റു പരീക്ഷകളിലെ ശരാശരി നോക്കി മാർക്കിടാൻ ഹൈക്കോടതി നിർദേശം. കേരള സർവകലാശാലയ്ക്കാണ് ഹൈക്കോടതി നിർദേശം നൽകിയത്. 

കൊല്ലം സ്വദേശിയായ കെ എം സഫ്നയുടെ ഹർജിയിലാണു ജസ്റ്റിസ് അമിത് റാവലിന്റെ ഉത്തരവ്. സിൻഡിക്കറ്റ് യോഗത്തിൽ തീരുമാനം ഉണ്ടാകുമോ എന്നു നോക്കി കോടതിക്ക് കാഴ്ചക്കാരനായി നിൽക്കാനാവില്ല. വിദ്യാർഥിക്കു ബിഎഡിന് അപേക്ഷിക്കാനുള്ള സമയപരിധി തീരുകയാണെന്നും ചൂണ്ടിക്കാണിച്ചാണ് കോടതി നടപടി. 

കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളജിലാണു ഹർജിക്കാരി എംകോം പഠിച്ചത്. ആരോഗ്യ ‌പ്രശ്നങ്ങളെ തുടർന്ന് ഒരു സെമസ്റ്റർ പരീക്ഷ എഴുതാൻ കഴിഞ്ഞിരുന്നില്ല. ആലപ്പുഴ എസ്ഡി കോളജിലാണ് സപ്ലിമെന്ററി പരീക്ഷയ്ക്ക് സെന്റർ കിട്ടിയത്. എന്നാൽ ഇവിടെ തോറ്റതായി ഫലം വന്നു.  കോളജിൽ നിന്നു സർവകലാശാലയിൽ ഏൽപിച്ച ചില ഉത്തരക്കടലാസ് കെട്ടുകൾ നഷ്ടപ്പെട്ടതായി അന്വേഷിച്ചപ്പോൾ മനസ്സിലായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി