കേരളം

പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി; പ്രതിക്ക് മരണം വരെ കഠിന തടവ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്തയാള്‍ക്ക് മരണം വരെ കഠിനതടവ്. ചെങ്കല്‍ മരിയാപുരം സ്വദേശി  ഷിജുവിനെയാണ് അതിവേഗ കോടതി ശിക്ഷിച്ചത്.

ജഡ്ജി ആര്‍ ജയകൃഷ്ണനാണ് പ്രതിക്ക് ജീവിതാവസാനം വരെ ശിക്ഷവിധിച്ചത്. 75,000 രൂപ പിഴയടക്കാനും വിധിച്ചിട്ടുണ്ട്. പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് ജഡ്ജി വ്യക്തമാക്കി.  2109 ജനുവരി മാസത്തിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പെണ്‍കുട്ടിയുടെ വീട്ടിന് സമീപത്ത് മരപ്പണിക്ക് വന്നയാളായിരുന്നു പ്രതി. പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കാണെന്ന് തിരിച്ചറിഞ്ഞ പ്രതി വീട്ടിനുള്ളില്‍ കടക്കുകയും ക്രൂരമായി ബലാത്സംഗം ചെയ്യുകയുമായിരുന്നു.

പീഡനവിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് പ്രതി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭയന്ന പെണ്‍കുട്ടി ഇക്കാര്യം വീട്ടുകാരോട് പറയുകയും ചെയ്തില്ല. പിന്നീട് പെണ്‍കുട്ടി ഗര്‍ഭിണിയായപ്പോഴാണ് ബലാത്സംഗത്തിനിരയായ വിവരം പറഞ്ഞത്. തുടര്‍ന്ന് വീട്ടുകാര്‍ പൂജപ്പുര പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍