കേരളം

35 രൂപയുടെ പേരിൽ തർക്കം; മർദനമേറ്റ യുവാവ് മരിച്ചു, കടയുടമയും സഹോദരനും അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; മർദനമേറ്റ് യുവാവ് മരിച്ച സംഭവത്തിൽ കടയുടമയും സഹോദരനും അറസ്റ്റിൽ. എറണാകുളത്ത് വടക്കൻ പറവൂരിലാണ് സംഭവമുണ്ടായത്. വാണിയക്കാട് കണ്ടന്തറ സുതന്റെ മകൻ കെ എസ് മനോജിന്റെ (മനു –41) മരണത്തിലാണ് വാണിയക്കാട് പനച്ചിക്കൽ സാജു (48), സഹോദരൻ സജൻ (52) എന്നിവർ അറസ്റ്റിലായത്. കടയിൽ നൽകാനുള്ള പണത്തെസംബന്ധിച്ച തർക്കമാണ് മർദനത്തിൽ കലാശിച്ചത്. 

സി​ഗരറ്റ് വാങ്ങിയ പണത്തിന്റേ പേരിൽ തർക്കം

വാണിയക്കാട് വെയർഹൗസിങ് ഗോഡൗണിനുസമീപമാണ് സജൻ കട നടത്തുന്നത്. വൈകിട്ട് അഞ്ചിന് സി​ഗരറ്റ് വാങ്ങാനായി മനോജ് കടയിലെത്തി 50 രൂപ കൊടുത്തു. നേരത്തേ സിഗരറ്റ് വാങ്ങിയതിന്‌ മനോജ് 35 രൂപ നൽകാനുണ്ടെന്ന് സജൻ പറഞ്ഞു. അതിനിടെയാണ്  സഹോദരൻ സാജു കടയിലെത്തിയത്. തർക്കത്തിനൊടുവിൽ മനോജിനെ കടയിൽനിന്ന്‌ വലിച്ചു പുറത്തിടുകയും ചവിട്ടുകയും ചെയ്തു. സംഭവത്തിന് ശേഷം ആശുപത്രിയിൽ പോകാതെ മനോജ് വീട്ടിലേക്കാണ് പോയത്. 

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട്‌ ആശുപത്രിയിൽ ചികിത്സ തേടി

ഞായറാഴ്ച ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട്‌ ആശുപത്രിയിൽ ചികിത്സ തേടി. തിങ്കളാഴ്ച അസ്വസ്ഥത വർധിച്ചതോടെ എറണാകുളം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പോകുന്നവഴിയാണ്‌ മനോജ് വീട്ടുകാരോട് മർദനമേറ്റ കാര്യം പറഞ്ഞത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ മരിച്ചു. സംഭവം നടന്ന സ്ഥലത്ത്‌ വിരലടയാളവിദഗ്ധർ എത്തി പരിശോധന നടത്തി. ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റതാകാം മരണകാരണം എന്നാണ്‌ പ്രാഥമികനിഗമനമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെകൂടി അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടത്തുക. അറസ്റ്റിലായ സജനേയും സാജുവിനേയും റിമാൻഡ് ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

50 കൊക്കെയ്ൻ കാപ്സ്യൂളുകള്‍ വിഴുങ്ങി ; 6 കോടിയുടെ മയക്കുമരുന്നുമായി കെനിയൻ പൗരൻ കൊച്ചിയിൽ പിടിയില്‍

ഉഷ്ണ തരംഗ മുന്നറിയിപ്പ് തുടരുന്നു; 12 ജില്ലകളില്‍ ഉയര്‍ന്ന താപനില, ജാഗ്രതാ നിര്‍ദേശം

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത