കേരളം

പതിമൂന്നുകാരിയെ മെഡിക്കൽ കോളജ് സുരക്ഷാ ജീവനക്കാർ മർദിച്ചു, പരാതി ഫോൺ വിളിച്ചു പറഞ്ഞ് കുട്ടി

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ; ബന്ധുവിന് കൂട്ടിരിക്കാൻ എത്തിയ പതിമൂന്നുകാരിയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വനിതാ സുരക്ഷാജീവനക്കാർ മർദിച്ചതായി പരാതി. കുട്ടി തന്നെയാണ് പരാതിയുമായി രം​ഗത്തെത്തിയത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊലീസിനോട് നിർദേശിച്ച് ശിശുക്ഷേമ സമിതി.

കുട്ടികൾക്കെതിരേയുള്ള അതിക്രമങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനതലത്തിലുള്ള ട്രോൾഫ്രീ നമ്പരിലേക്ക്‌ കുട്ടി പരാതി വിളിച്ചറിയിക്കുകയായിരുന്നു. തുടർന്നാണ് സംഭവത്തിൽ നിജസ്ഥിതി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പോലീസിനു നിർദേശം നൽകിയതായി ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്‌സൺ അഡ്വ. ജലജാ ചന്ദ്രൻ അറിയിച്ചു. തണലും ബാലാവകാശ കമ്മി‌ഷനും ശിശുക്ഷേമസമിതിയോട്‌ റിപ്പോർട്ടാവശ്യപ്പെട്ടു. ഇരുകൂട്ടരോടും ഞായറാഴ്ചയെത്താൻ ആവശ്യപ്പെട്ടതായി പോലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

കടുത്ത ചൂടിൽ നിന്ന് ഭക്തർക്ക് ആശ്വാസം; ഗുരുവായൂർ ക്ഷേത്രത്തിൽ ശീതീകരണ സംവിധാനം സ്ഥാപിച്ചു, പഴനി മാതൃക

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്

കാപ്പിത്തോട്ടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്ന് സംശയം

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു