കേരളം

കോവിഡ് വരുമെന്ന്‌ ഭയം; ചികിത്സയ്ക്കായി പുറത്തിറങ്ങിയ അച്ഛനെ മകൻ മർദ്ദിച്ചു

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കോവിഡ് കാലത്ത് അച്ഛൻ പുറത്തിറങ്ങിയാൽ രോഗം വരാൻ സാധ്യതയുണ്ടെന്ന് കരുതി യുവാവ് അച്ഛനെ മർദ്ദിച്ചതായി പരാതി. അച്ഛൻ പുറത്തിറങ്ങിയാൽ തന്റെ മക്കൾക്കും കോവിഡ് ബാധിച്ചേക്കുമെന്ന് ഭയന്നാണ് യുവാവ് അച്ഛനെ മർദ്ദിച്ചത്.  രോഗിയായ അച്ഛൻ ഓട്ടോറിക്ഷയിൽ തനിയെ ആശുപത്രിയിൽ ചികിത്സ തേടി എത്തിയപ്പോൾ പിന്നാലെ എത്തിയായിരുന്നു മർദനം. 

ആശുപത്രി അധികൃതർ മർദനത്തിന്റെ ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസിനെ വിളിക്കാൻ തയാറായെങ്കിലും പരാതിയില്ലെന്നും കേസ് വേണ്ടെന്നും അച്ഛൻ അറിയിച്ചു. 70 വയസ്സുള്ള അച്ഛനാണ് 40 വയസ്സുള്ള മകന്റെ മർദനമേറ്റത്. 

ആശുപത്രിക്കുള്ളിൽ കസേരയിൽ ഇരിക്കുകയായിരുന്ന അച്ഛനെ വിളിച്ച് എഴുന്നേൽപിച്ച് അടിച്ചു വീഴ്ത്തുകയായിരുന്നു. കണ്ടുനിന്നവർ ഓടിയെത്തി പിടിച്ചെഴുന്നേൽപിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജയരാജനുമായി മൂന്നുവട്ടം ചര്‍ച്ച നടത്തി; വിവരം പിണറായിക്ക് ചോര്‍ത്തി നല്‍കിയത് നന്ദകുമാര്‍; വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രന്‍

സിക്‌സര്‍ പൂരം! കൊല്‍ക്കത്ത - പഞ്ചാബ് മത്സരത്തില്‍ പറന്നിറങ്ങിയ റെക്കോര്‍ഡ്

ഇപി ജയരാജന്‍ ബിജെപിയിലേക്ക് പോകുമെന്നത് പച്ചനുണ; മുഖ്യമന്ത്രി പറഞ്ഞതോടെ ജനങ്ങള്‍ക്ക് ബോധ്യമായി; വോട്ടിങ്ങിനെ ബാധിച്ചില്ലെന്ന് ജയരാജന്‍

ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയ മൃതദേഹം മലയാളി നഴ്‌സിന്റേത്

ജനങ്ങള്‍ എന്നെ വിളിക്കുന്നു, അമേഠിയില്‍ ഞാന്‍ വരണമെന്ന് രാജ്യം ഒന്നാകെ ആഗ്രഹിക്കുന്നു: റോബര്‍ട്ട് വാധ്ര